ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ നിന്നും മണലെടുപ്പ് വ്യാപകമായി. ഇവിടെ മുന്‍ പ്രവേശന കവാടത്തിന്റെ തെക്കുഭാഗത്തായി പുതുതായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറുകണക്കിന് ലോഡ് മണ്ണാണ് കുഴിച്ചെടുത്തത്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടെ നിന്നും മണലെടുക്കാന്‍ പാടില്ലായെന്ന നിബന്ധന കാറ്റില്‍ പറത്തിയാണ് കരാറുകാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മണലെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മണല്‍ പുറത്തുനിന്നും കൊണ്ടുവരണമെന്നാണ് കരാറിലുള്ളത്. എന്നാല്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ കുറഞ്ഞ അളവില്‍ എം സാന്റ് എത്തിച്ച് മണലുമായി ചേര്‍ത്താണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മണല്‍ അല്ല ഉപയോഗിക്കുന്നതെങ്കില്‍ എം സാന്റ് ഉപയോഗിച്ചു വേണം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാന് നിയമം. ഇത് ലംഘിച്ച് അമ്ലാംശം ഏറെയുള്ളതായ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത മണലാണ് ഇവിടെ ഉപയോഗിക്കുന്നത്.
മുന്‍കാലത്ത് ഇവിടെ പണിതുയര്‍ത്തിയ പല കെട്ടിടങ്ങളും ഇവിടുത്തെ മണലുപയോഗിച്ചാണ് നിര്‍മ്മിച്ചത്. എന്നാല്‍ മണലിന് ഗുണ നിലവാരമില്ലാത്തതിനാല്‍ മഴക്കാലത്ത് എല്ലാ കെട്ടിടങ്ങളും ചോര്‍ന്നൊലിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് ഇവിടെ മണലെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ പെടുകയും തുടര്‍ന്ന് മണലെടുക്കരുതെന്ന് കരാറുകാരന് സ്റ്റോപ്പ് മെമ്മോ കൊടുക്കാന്‍ ജില്ലാ കളക്ടര്‍ ആശുപത്രി അധികാരികള്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊക്കെ വീണ്ടും ലംഘിക്കപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: