കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി നാളികേര ഉത്പാദക കമ്പനിയുടെ നീര പ്ലാന്റിന്റെ ശിലാസ്ഥാപനം മരുതോങ്കര പഞ്ചായത്തിലെ മുള്ളന്‍കുന്നില്‍ നാളികേര വികസന ബോര്‍ഡ് ഉത്പാദിപ്പിച്ച നീര ആരോഗ്യപാനീയം കുടിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു.
നീര പ്രാത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കലവറയില്ലാത്ത പിന്തുണ പ്രഖ്യാപിക്കുന്നതായി അദ്ദേഹം അറിയിച്ചു. കേരകര്ഷകന് തീര്‍ത്തും അനുകൂലമായ മാറ്റമാണ് നീരയിലൂടെ സാധ്യമാകുന്നത്. ചടങ്ങില്‍ സംസ്ഥാന കൃഷിമന്ത്രി കെ.പി.മോഹനന് അദ്ധ്യക്ഷത വഹിച്ചു. നാളികേരത്തിന്റെ വിവിധ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളില്‍ ഏറ്റവും മൂല്യമുള്ള ഉത്പന്നമാണ് നീര. ഈ അമൂല്യനിധി വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുകയാണ് ഇനിവേണ്ടതെന്നും കേരകര്‍ഷകരെ രക്ഷിക്കാനുള്ള ഈ ഉദ്യമത്തെ നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
ചടങ്ങില്‍ കമ്പനിയുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോത്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രന് എം.പി നിര്‍വ്വഹിച്ചു. കമ്പനി തയ്യാറാക്കിയ നീര ശര്‍ക്കരയുടെ വിതരണം ഇ.കെ വിജയന് എംഎല്‍എ നിര്‍വ്വഹിച്ചു. നീര മാസ്റ്റര്‍ ട്രയിനര്‍മാരെ കെ.കെ. ലതിക എംഎല്‍എ പൊന്നാടയണിയിച്ച് ആദരിച്ചു. കമ്പനിയുടെ ലോഗോ പ്രകാശനം സി.കെ നാണു എം.എല്‍.എയും നിര്‍വ്വഹിച്ചു.
നീര പാനീയം വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലിറക്കാനൊരുങ്ങുന്ന നാളികേര വികസന ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 12 നാളികേര ഉത്പാദക കമ്പനികളില്‍ അഞ്ചാമത്തേതാണ് കുറ്റ്യാടി നാളികേര ഉത്പാദക കമ്പനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: