ഇഞ്ചിയോണ്‍ : ഹോക്കിയില്‍ ഇന്ത്യ ഉജ്ജ്വല ജയത്തോടെ തുടങ്ങി. പൂള് ബിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ സര്‍ദാര്‍ സിംഗും സംഘവും ദുര്‍ബലരായ ശ്രീലങ്കയെ എതിരില്ലാത്ത എട്ടു ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചു. 12, 45, 46 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട രുപീന്ദര്‍പാല്‍ സിംഗ് ഹാട്രിക്ക് തികച്ചു.
രമണ്‍ദീപ് സിംഗ് (28, 59 മിനിറ്റുകള്‍) രണ്ടു ഗോളുകള്‍ കുറിച്ചു. ഡാനിഷ് മുജ്തബ, കംഗുജം ജിഗ്ലേസന സിംഗ്, ആര്. രഘുനാഥ് എന്നിവരും സിംഹളവീരരുടെ പോസ്റ്റില്‍ പന്തെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: