പയ്യന്നൂര്‍: പയ്യന്നൂര്‍ താലുക്ക് ആശുപത്രിയില്‍ നിന്നുളള പ്രസവദൃശ്യങ്ങള്‍ വാട്ട്സ്ആപ്പിലുടെ പ്രചരിപ്പിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിക്കും.
സംഭവത്തില്‍ ഡോക്ടര്‍മാരെ ചോദ്യം ചെയ്യും. സുപ്രണ്ടിന്റെ അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നില്ല.
രണ്ട് മാസം മുമ്പ് നടന്ന പ്രസവ ശസ്ത്രക്രിയയുടെ ചിത്രങ്ങളാണ് പകര്‍ത്തി വാട്സ് ആപ്പിലൂടെ പ്രചരിച്ചത് . സംഭവത്തില്‍ കണ്ണൂര്‍ ഡി എം ഒ ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു .
അന്വേഷണത്തില്‍ കുറ്റക്കാരെന്ന് തെളിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഡി എം ഒ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: