ന്യൂദല്‍ഹി: സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെയുള്ള കേസില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ സഹായം തേടി.
ടുജി കേസിലെ പ്രതികളും കല്‍ക്കരി ഇടപാടില്‍ പ്രതിപ്പട്ടികയില്‍ നില്‍ക്കുന്നവരും രഞ്ജിത് സിന്‍ഹയുടെ വസതിയിലെത്തി കൂടിക്കാഴ്ച് നടത്തിയെന്നാണ് ആരോപണം. കേസില്‍ സിബിഐ ശേഖരിച്ച വിവരങ്ങളും, സിന്‍ഹയുടെ വസതിയിലെ സന്ദര്‍ശക ലിസ്റ്റും മറ്റ് രേഖകളും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറിന് കൈമാറാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.
സിബിഐ ഡയറക്ടറുടെ കൂടിക്കാഴ്ചയ്ക്ക് ടുജി കേസുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതാവും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണം നടത്തുന്നത്. അതേ സമയം ഏജന്‍സി അന്വേഷിച്ച ഒരു കേസിലും യാതൊരു തരത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടില്ലെന്ന് രഞ്ജിത് സിന്‍ഹ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: