തിരുവനന്തപുരം: യുജിസി നിര്‍ദ്ദേശിക്കുന്ന യോഗ്യതകളില്ലാതെ നിയിമിച്ച എംജി സര്‍വ്വകാലാശാല വിസി യെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്കി.
അന്നത്തെ ഗവര്‍ണ്ണര്‍ ഷീലാദീഷിത് 26ന് ഗവര്‍ണ്ണര്‍ സ്ഥാനം രാജിവച്ച് കത്ത് നല്‍കിയിരുന്നു. എന്നാല്‍ 29നാണ് വിസി നിയമനം നടത്തിയത്. നിയമനത്തെ സംബന്ധിച്ച് 2010ല്‍ യുജിസി പുറപ്പെടുവിച്ച നിയമാവലിയിലെ യോഗ്യതകള്‍ എംജി സര്‍വ്വകാലാശാല വിസിയ്ക്ക് ഇല്ല. അദ്ധ്യാപന പരിചയത്തില്‍ യുജിസി നിര്‍ദ്ദേശിക്കുന്ന പത്തു വര്‍ഷത്തെ പ്രായോഗിക പരിചയം പോലും വിസിയായി നിയമിച്ച ഡോ.ബാബുസെബാസ്റ്റ്യന് ഇല്ല. രാഷ്ട്രീയ താല്പര്യം സംരക്ഷിക്കാന്‍ അന്നത്തെ ഗവര്‍ണ്ണര്‍ ധൃതിപിടിച്ച് നിയമനം നടത്തുകയായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ നിരവധിപേര്‍ ഇതേക്കുറിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വിസിയുടെ നിയമനത്തെക്കുറിച്ച് പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണ്ണര്‍ ഉറപ്പ് നല്‍കിയതായി വി. മുരളീധരന് നിവേദനം നല്‍കിയശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ബിജെപി വക്താവ് അഡ്വ. വി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി അഡ്വ. ജെ.ആര്. പത്മകുമാര്‍, തിരുവനന്തപുരം ജില്ലാപ്രസിഡന്റ് അഡ്വ. എസ്. സുരേഷ് എന്നിവരും നിവേദന സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: