തിരുവനന്തപുരം: മിനിമം വേതനം അവശ്യാധിഷ്ഠിതമായിരിക്കണമെന്നുള്ള ദേശീയ തൊഴില്‍ കോണ്‍ഫറന്‍സിന്റെ തീരുമാനം അനുസരിച്ച്, സംസ്ഥാന ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 22000 രൂപയായി നിശ്ചയിക്കണമെന്ന് കേരള എന്‍ജിഒ സംഘ്, 10-ാം ശമ്പള പരിഷ്കരണ കമ്മിഷന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇപ്പള് ഒരു സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരന് ഏറ്റവും കുറഞ്ഞ ശമ്പളമായി ലഭിക്കുന്നത് 8500 രൂപ അടിസ്ഥാന ശമ്പളവും 73 ശതമാനം ക്ഷാമബത്തയും ഉള്‍പ്പെടെ 14705 രൂപയാണ്.
ഇതാണ് 22000 രൂപയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ജീവിതനിലവാരത്തിലുണ്ടായ മാറ്റവും രൂക്ഷമായ വിലക്കയറ്റവും ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ.പി.രാജേന്ദ്രന്, ജനറല്‍ സെക്രട്ടറി പി.സുനില്‍കുമാര്‍, ട്രഷറര്‍ സി.സുരേഷ്കുമാര്‍, സെക്രട്ടറി എസ്.കെ.ജയകുമാര്‍, ബി.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: