ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരുടീമുകളും കസാക്കിസ്ഥാനോടാണ് പരാജയപ്പെട്ടത്. രണ്ട് വിഭാഗത്തിലും 2-1നാണ് ഇന്ത്യന്‍ ടീമുകള്‍ പരാജയം ഏറ്റുവാങ്ങിയത്. കഴിഞ്ഞ ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ പുരുഷ വിഭാഗത്തില്‍ വെങ്കലം നേടിയിരുന്നു.
വനിതാ വിഭാഗത്തില്‍ ആദ്യ സിംഗിള്‍സില്‍ പ്രാര്‍ത്ഥന തോംബറെ 6-3, 6-2 എന്ന സ്കോറിന് രണ്ടാം സിംഗിള്‍സില്‍ അങ്കിത റെയ്ന 7-5, 7-6 (3) എന്ന സ്കോറിന് യരോസ്ലാവ ഷ്വെദോവയോടും പരാജയപ്പെട്ടു. ഡബിള്‍സില്‍ നടാഷ പല്‍ഹ-ഋഷിക സുന്കര സഖ്യം ഒന്നാം സെറ്റില്‍ ലീഡ് ചെയ്യുന്നതിനിടെ യൂലിയ പുതിന്ത്സസേവ-കാമില കെരിംബയേവ സഖ്യം മത്സരം അവസാനിപ്പിക്കുകയായിരുന്നു.
പുരുഷ വിഭാഗം ആദ്യ സിംഗിള്‍സില്‍ സനം സിംഗ് അലക്സാണ്ടര്‍ നെദോവ്യെസോവിനോട് പൊരുതിയശേഷമാണ് കീഴടങ്ങിയത്. രണ്ട് സെറ്റുകളും ടൈബ്രേക്കറിലേക്ക് നീണ്ട പോരാട്ടത്തില്‍ 6-7, 6-7 എന്ന സ്കോറിനായിരുന്നു കസാക്ക് താരത്തിന്റെ വിജയം. രണ്ടാം സിംഗിള്‍സില്‍ യൂക്കി ഭാംബ്രി ആദ്യ സെറ്റ് നേടിയശേഷമാണ് മിഖായേല്‍ കുകുഷ്കിനോട് പരാജയം സ്കോര്‍: 2-6, 7-6(6), 1-6. ഡബിള്‍സില്‍ സായി സാകേതും ശരന്‍ ദിവിജും ആന്ദ്രെ ഗുലുബെവ്-അലക്സാണ്ടര്‍ നെദോവ്യെസോവ് സഖ്യത്തോടാണ് വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടങ്ങിയതോടെ ഇന്ത്യയുടെ മെഡല്‍ സ്വപ്നങ്ങള്‍ക്ക് വിലങ്ങുവീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: