തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം കേന്ദ്ര സര്‍ക്കാരാണെന്ന ധനമന്ത്രി കെ.എം. മാണിയുടെ കണ്ടെത്തല്‍ പൊളിഞ്ഞു. 2014-15 സാമ്പത്തിക വര്‍ഷം വിവിധ നികുതിയിനത്തില്‍ സംസ്ഥാനത്തിന് 900 കോടിരൂപ കേന്ദ്രം അധികം നല്കി. യുപിഎ ഭരണകൂടം 2013-14ല്‍ നികുതിപ്പണം നല്കാതിരുന്നിട്ടും എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തെ കൈവിട്ടില്ല. കുടിവെള്ളം മുതല്‍ സകലതിനും നികുതി വര്‍ധിപ്പിച്ചതിനെതിരെ ജനരോഷമുയര്‍ന്നതോടെയാണ് മാണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുഖം രക്ഷിക്കാന്‍ വ്യാജവാദങ്ങളുമായി രംഗത്തിറങ്ങിയത്.
2013-14ല്‍ 4657 കോടിയും, 2014-15ല്‍ 5513 കോടിയുമാണ് സംസ്ഥാനത്തിന് ലഭിച്ചത്. 900 കോടിയോളം രൂപ കേന്ദ്രത്തില്‍ നിന്നും അധികമായി കേരളത്തിലേക്ക് ഒഴുകിയെത്തി. ഓരോ സാമ്പത്തിക വര്‍ഷത്തിലും കേരളത്തിന് 1100 കോടിയോളം രൂപയാണ് ലഭിക്കേണ്ടതെന്നും ആ വകയിലെ രണ്ടു വര്‍ഷത്തെ തുക (2200 കോടി) കിട്ടാത്തതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമെന്നുമാണ് മാണി പറഞ്ഞത്. എന്നാല്‍ 2014 ഏപ്രില്‍ ഒന്നു മുതല്‍ മുതല്‍ സപ്തംബര്‍ പത്തു വരെ കേന്ദ്രത്തില്‍ നിന്നും ലഭിച്ച തുകയുടെ കണക്കുകള്‍ ഇങ്ങനെ:
പദ്ധതി വിഹിതം (സാധാരണ സഹായം) 204 കോടി, അധിക സഹായം 415 കോടി. സെക്യൂരിറ്റികളിലെ നിക്ഷേപം 37 കോടി, കോര്‍പ്പറേറ്റ് ടാക്സ് 1299 കോടി, ആദായ നികുതി 893 കോടി, സ്വത്ത് നികുതി 5 കോടി, കസ്റ്റംസ് തീരുവ 607 കോടി, എക്സൈസ് തീരുവ 393 കോടി, സേവന നികുതി 686 കോടി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സഹായം 345 കോടി, റോഡ്-പാലം അറ്റകുറ്റപ്പണിക്ക് 257 കോടി, പ്രത്യേക സഹായം 305.33 കോടി, പ്രകൃതിദുരന്തം കൈകാര്യം ചെയ്യാനുള്ള സഹായം 63 കോടി. എന്നാല്‍ 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ഈ ഇനത്തില്‍ 900 കോടിയുടെ കുറവുണ്ടായിരുന്നു. ഈ തുകയാണ് മോദി സര്‍ക്കാര്‍ നല്‍കിയത്. അതിനാല്‍ത്തന്നെ മാണി പരോക്ഷമായി കുറ്റപ്പെടുത്തിയത് യുപിഎ സര്ക്കാരിനെയാണെന്നതില് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: