തൊടുപുഴ:ഭരതര്ജനമഹാസഭ സംസ്ഥാന വാര്‍ഷിക സമ്മേളനവും പ്രകടനവും പൊതുതെരഞ്ഞെടുപ്പും 26, 27 തീയതികളില്‍ തൊടുപുഴയില്‍ നടക്കും. പൊതുസ്വകാര്യമേഖലയില് സംവരണതത്വം പാലിക്കണമെന്ന ആവശ്യമാണ് സമ്മേളനം മുഖ്യമായും ഉന്നയിക്കുക.
നാളെ രാവിലെ 11ന് തൊടുപുഴ ഇഎപി ഹാളില്‍ നടക്കുന്ന വനിതാ കുടുംബസംഗമം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. വനിതാകമ്മീഷന് അംഗം പ്രമീളാദേവി മുഖ്യ പ്രഭാഷണം നടത്തും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, കെപിഎസ്എസ് ജനറല്‍ സെക്രട്ടറി സി. രാജേന്ദ്രന്, പരവര്‍ സമാജം ജന. സെക്രട്ടറി കെ.കെ. സജി, ഭരതര്‍ മഹാസഭ ദേവസ്വം സെക്രട്ടറി പി.കെ. ശശി എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 2ന് പ്രകടനത്തിനുശേഷം 3ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും. വി.പി. സജന്ദ്രന് എം.എല്‍.എപ്രസംഗിക്കും.
27ന് രാവിലെ 10.30ന് പ്രതിനിധി സമ്മേളനം ഇ.എ.പി. ഹാളില്‍ നടക്കും. സംഘടന സെക്രട്ടറി കെ. രാജേഷ് ഉദ്ഘാടനം ചെയ്യും. പി.ഡി. സുരേഷ് മുഖ്യപ്രഭാഷണം നടത്തും. ജന. സെക്രട്ടറി വി.കെ. മുരളീധരന് വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. ദേവസ്വം സെക്രട്ടറി പി.കെ. ശശി ദേവസ്വം റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. കെ.പി. ഗോപി, റ്റി.ആര്. ജിജി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.
സ്വകാര്യ എയിഡഡ് സ്കൂളുകളിലേയും, കോളേജുകളിലേയും നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുക, ദേവസ്വം ബോര്‍ഡിലേക്കുള്ള എല്ലാ നിയമനങ്ങളിലും സംവരണതത്വം പാലിച്ച് പിഎസ്സിക്ക് വിടുക, സഹകരണമേഖലയില്‍ സംവരണം പാലിക്കുക, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റൈപ്പന്റ് വര്‍ദ്ധിപ്പിക്കുക, ഉദ്യോഗസ്ഥരെ സമുദായ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ചര്‍ച്ചചെയ്ത് ഉന്നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: