തിരുവനന്തപുരം : ഭാരതത്തിന് ചരിത്ര വിജയം നല്കി മംഗള്‍യാനെ ലാം എന്നു വിളിക്കുന്ന ദ്രവ ഇന്ധന എഞ്ചിന് ഭ്രമണ പഥത്തിലെത്തിച്ചപ്പോള് ശാസ്ത്രലോകം മുഴുവന്‍ അഭിനന്ദനം ഏറ്റുവാങ്ങി.
ഐഎസ്ആര്‍ഒക്ക് മലയാളിയായ രാധാകൃഷ്ണന് നേതൃത്വം നല്‍കുമ്പോഴാണ് ഈ ചരിത്രനേട്ടം എന്നതില്‍ ഓരോ കേരളീയനും പ്രത്യേകം അഭിമാനിക്കാം. ഈ കുതിപ്പിന് തുടക്കക്കാരന് മറ്റൊരു മലയാളി ആരവമില്ലാതെ അഭിനന്ദനമില്ലാതെ അഭിമാനത്തോടെ മംഗള്‍യാനിന്റെ ഓരോ വിജയക്കുതിപ്പും വീക്ഷിച്ചു. ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന് കെ. ശിവരാമകൃഷ്ണന്നായര്, ദ്രവ ഇന്ധന എഞ്ചിന്റെ ഭാരതത്തിലെ തുടക്കക്കാരന്. താന്‍ വികസിപ്പിച്ചെടുത്ത എഞ്ചിനാണ് മംഗള്‍യാനെ ജ്വലിപ്പിക്കുന്നത് എന്നത് ആഹ്ലാദം ഉണ്ടാക്കുന്നുവെങ്കിലും അതിന്റെ ക്രെഡിറ്റ് തനിക്കല്ല ഐഎസ്ആര്‍ഒയ്ക്കും വിഎസ്എസ്സിക്കും ആണെന്ന് ആവര്‍ത്തിക്കുകയാണ് ഈ കോഴിക്കോടുകാരന്.
കോഴിക്കോട് മാങ്കാവ് കരോല് വീട്ടില്‍ മാധവന് ഏറാടിയുടെയും മീനാക്ഷിക്കുട്ടിയമ്മയുടെയും മകനായ ശിവരാമകൃഷ്ണന് കോഴിക്കോട് റീജണല്‍ എഞ്ചിനിയറിംഗ് കോളേജിലെ പ്രഥമ ബാച്ചില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് ബിരുദം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ബാംഗ്ലൂരിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ബിരുദാനന്തര ബിരുദം. 1965ല്‍ ഐഎസ്ആര്‍ഒയില്‍ ചേരുമ്പോള്‍ ലിക്വിഡ് പ്രൊപ്പല്ലര്‍ എഞ്ചിന് വിഭാഗത്തിന്റെ തലവനായിട്ടായിരുന്നു നിയമനം. ചെറിയ ചെറിയ റോക്കറ്റുകള്‍ക്ക് കണ്ട്രോള് മോട്ടോര്‍ നിര്‍മ്മിച്ചുകൊണ്ടായിരുന്നു തുടക്കം. വാര്‍ത്താവിനിമയ ഉപഗ്രഹമായ ആപ്പിള്‍ നിര്‍മ്മിക്കാന്‍ ഐഎസ്ആര്‍ഒ തീരുമാനിച്ചപ്പോള്‍ അതിനായി ദ്രവ ഇന്ധന എഞ്ചിന് നിര്‍മ്മിക്കാനും തീരുമാനിച്ചു. ഇതിന്റെ ചുമതലയും ശിവരാമകൃഷ്ണന് നായര്‍ക്കായിരുന്നു. 1951ല്‍ ആപ്പിള്‍ സൗജന്യമായി ഭ്രമണപഥത്തിലെത്തിക്കാന്‍ യുറോപ്യന്‍ യൂണിയന് സഹായിച്ചതിനാല്‍ ലാം ഉപയോഗിക്കേണ്ടി വന്നില്ല. ഇന്‍സാറ്റ്-2 സാറ്റലൈറ്റുകള്ക്കാണ് ലാം എഞ്ചിന് ഉപയോഗിച്ചത്. അപ്പോളോക്കായി അമേരിക്ക നിര്‍മ്മിച്ച ദ്രവ ഇന്ധന എഞ്ചിനുകളുടെ മാതൃകയിലുള്ളതു തന്നെയായിരുന്നു ശിവരാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഐഎസ്ആര്‍ഒ നിര്‍മ്മിച്ചത്.
പൂര്‍ണമായി വികസിപ്പിക്കാന്‍ 8 വര്‍ഷം വേണ്ടിവന്നു. 1992ല്‍ ഇന്‍സാറ്റ് 2എയെ ഭ്രമണപഥത്തിലെത്തിച്ചപ്പോഴാണ് ആദ്യ വിജയം ‘ലാം’ കരസ്ഥമാക്കിയത്.അത്യുഷ്ണത്തിലും ദ്രവിക്കാത്ത നിയോണിയം എന്ന ലോഹമാണ് ലാമിന് പ്രധാനമായി വേണ്ടത്. ഇതിന് അമേരിക്കയെ തുടക്കത്തില്‍ ആശ്രയിക്കാതെ നിര്‍വ്വാഹമില്ലായിരുന്നു. ആദ്യത്തെ മോട്ടോര്‍ നിര്‍മ്മിക്കാനുള്ള ലോഹങ്ങള്‍ക്ക് പത്തുലക്ഷം രൂപയുടെ ക്വട്ടേഷനാണ് അമേരിക്ക നല്‍കിയത്. രണ്ടാമത്തേതിന് 25 ലക്ഷത്തിന്റേതാക്കി ഉയര്‍ത്തി. ആവശ്യക്കാരായ ഭാരതം വിലയെത്രയായാലും വാങ്ങുമെന്നതിനാലായിരുന്നു ഇത്. സ്വന്തമായി ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയെന്ന തീരുമാനത്തിലേക്ക് പോകാന്‍ പ്രേരിപ്പിച്ചതും ഈ വിലക്കൂടുതല്‍ തന്നെ. ആവശ്യമായ സാമഗ്രികള്‍ അധികവും സ്വയം വികസിപ്പിച്ചെടുത്തു എന്നതാണ് മംഗള്യാന് ദൗത്യത്തിന്റെ പ്രത്യേകത. ലാമിന്റെ നിര്‍മ്മാണത്തിന് 20-25 ലക്ഷം രൂപമാത്രമാണ് ചെലവ് വന്നത്. അതേ സമയം അമേരിക്ക ഇതേ മോട്ടോര്‍ നിര്‍മ്മിച്ചത് മൂന്നു കോടിയിലധികം രൂപ ചെലവഴിച്ചാണ്.
ബഹിരാകാശ രംഗത്തെ പൂര്‍ണമായും ഭാരതവല്‍ക്കരണം എന്ന വിക്രംസാരാഭായിയുടെ സ്വപ്നത്തിലേക്കുള്ള ദൂരം കുറയുന്നതിന്റെ സൂചനയാണ് മംഗള്‍യാന്റെ വിജയമെന്ന് ശിവരാമകൃഷ്ണന്നായര് പറയുന്നു. 2003ല്‍ ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിച്ച അദ്ദേഹം ഭാര്യ ലത, എഞ്ചിനീയര്‍മാരായ അജിത്, അശ്വിന് എന്നിവരടങ്ങുന്ന കുടുംബത്തോടൊപ്പം ശ്രീകാര്യത്താണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: