കര്മലോ പരാള്ട്ട: പരാഗ്വെയില്‍ ടൂറിസ്റ്റ് ബോട്ട് നദിയില്‍ മുങ്ങി മൂന്ന് പേര് മരിച്ചു. പത്ത് പേരെ കാണാനില്ല. 14 പേര് നീന്തി രക്ഷപ്പെട്ടു. എന്നാല്‍ ഇവരില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. ശക്തമായ കാറ്റിനെ തുടര്‍ന്ന് ബോട്ട് നദിയില്‍ തകര്‍ന്ന് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തലസ്ഥാനമായ അസ്വിന്സിയോണില് നിന്നും 600 കിലോമീറ്റര്‍ വടക്കു മാറിയാണ് അപകടം നടന്ന നദി.
യാത്രക്കാരില്‍ 11 പേര് പരാഗ്വയില്‍ നിന്നുള്ളവരും 16 പേര് ബ്രസീലില്‍ നിന്നുള്ളവരുമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല തടാകമായ പന്താനലില് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ടൂറിസ്റ്റുകളാണ് അപകടത്തില്‍പ്പെട്ടത്. നാവിക സേനയുടെ സഹായത്തോടെ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: