കൊച്ചി: ബാര്‍ കേസില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്തുളള ഹര്‍ജി സിംഗിള്‍ ബെഞ്ച് വിധി പറയാനായി മാറ്റി. ഈ മാസം മുപ്പതിനകം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റീസ് കെ. സുരേന്ദ്ര മോഹനനാണു ഹര്‍ജി പരിഗണിക്കുന്നത്.
ബാറുകള്‍ പൂട്ടുന്ന സര്‍ക്കാരിന്റെ മദ്യനയം വിവേചനപരമാണെന്നും റദ്ദാക്കണമെന്നുമാണു ബാറുടമകള്‍ വാദിച്ചത്. എന്നാല്‍, ലഹരി വസ്തുക്കള്‍ നിരോധിക്കാനും നിയന്ത്രിക്കാനും സര്‍ക്കാരിന് അവകാശമുണ്ടെന്നും അതില്‍ ഇടപെടാനാകില്ലെന്നുമാണു സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: