സ്ത്രീകള്‍ പുരുഷന്മാരെപ്പോലെതന്നെ ഉന്നത വിദ്യാഭ്യാസം നേടണം. ജോലിയും കരസ്ഥമാക്കണം.
ശരിയായ വിദ്യാഭ്യാസമാണു സംസ്കാരത്തിന്റെയും സാമൂഹിക നീതിയുടെയും ഉറവിടം. വിദ്യാഭ്യാസത്തിലൂടെ പുരുഷനോടൊപ്പം സ്വാശ്രയത കൈവരിച്ചാല്‍ മാത്രമേ സ്ത്രീക്കു യഥാര്‍ത്ഥ സഹധര്‍മ്മിണിയായി ജീവിതയാത്രയില്‍ പങ്കാളിക്കു പ്രോത്സാഹനവും പ്രചോദനവും ഉപദേശവും നല്കുവാന് കഴിയൂ. ഇന്നു കുടുംബത്തിലും സമൂഹത്തിലും സ്ത്രീകള്‍ അനുഭവിക്കുന്ന മിക്ക അവശതകള്‍ക്കും പ്രധാനമായ ഒരു കാരണം അവരുടെ സാമ്പത്തികമായ പരാധീനതയാണ്.
വരുമാനമുള്ള തൊഴില്‍ നേടിയാല്‍ ഈ സാമ്പത്തിക പരാധീനത ഒഴിവാക്കുവാന്‍ കഴിയും. സംസ്കാരത്തിന്റെ സ്വാധീനംകൊണ്ടും ആദ്ധ്യാത്മികകാര്യങ്ങള്‍ അറിയാത്തതുകൊണ്ടും ജീവിതത്തെക്കുറിച്ചു തീര്‍ത്തും ഭൗതികമായ കാഴ്ചപ്പാടാണ് ഇന്നു ജനങ്ങള്‍ക്കുള്ളത്. സ്ത്രീപുരുഷന്മാരുടെ ആത്മൈക്യത്തിനുപകരം ഭൗതികമായ സാമ്പത്തികഭദ്രതയ്ക്കാണ് ഇന്നു ജനങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍ക്കു ഒരുകാരണം കാഴ്ചപ്പാടിലുള്ള ഈ മാറ്റമാണ് ഇങ്ങനെയുള്ള ചുറ്റുപാടില്‍ സാമ്പത്തികഭദ്രത ഉറപ്പുവരുത്തിയില്ലെങ്കില്‍ സ്ത്രീകള്‍ക്കു സ്വയം ജീവിക്കുവാന്‍ നാളെ മാര്‍ഗ്ഗമില്ലാതെയാവും.
പാശ്ചാത്യ സമൂഹത്തില്‍ കുടുംബബന്ധങ്ങള്‍ അത്ര കെട്ടുറപ്പുള്ളതല്ല. പുരുഷന് ഭാര്യയെ ഉപേക്ഷിച്ചു പരസ്ത്രീയെ സ്വീകരിക്കുന്ന അവിടുത്തെ രീതി കാലക്രമേണ ഭാരതത്തിലും ഒരു തെറ്റല്ലാതെയാകും. സ്വന്തം ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം കുട്ടികളുടെ കാര്യം നോക്കേണ്ട ബാദ്ധ്യതയും കൂടുതലായും പെണ്മക്കളുടെ ചുമലിലാണ് വന്നുവീഴുക. ഈ സാഹചര്യത്തില്‍ സ്ഥിരവരുമാനത്തിനുള്ള മാര്‍ഗ്ഗം സ്ത്രീ മുന്‍കൂട്ടി കണ്ടെത്തിയിട്ടില്ല എങ്കില്‍, അവര്‍ വളരെ നരകിക്കേണ്ടിവരും. അതിന് ഉന്നത വിദ്യാഭ്യാസം കൂടാതെ പറ്റില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: