ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ അമ്മ ബ്രാന്‍ഡില്‍ സിമന്റുമെത്തുന്നു. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സിമന്റ് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിയെന്ന് മുഖ്യമന്ത്രി ജയലളിത പറഞ്ഞു. ഒരു ചാക്ക് സിമന്റിന് 190 രൂപയ്ക്കായിരിക്കും വില്പന നടത്തുക.
ഒരു വര്‍ഷം പരമാവധി 750 ചാക്ക് സിമന്റ് ഒരാള്‍ക്ക് വാങ്ങാന്‍ കഴിയും. ഇതിനായി തമിഴ്നാട് സര്‍ക്കാര്‍ ഒരുമാസം രണ്ടുലക്ഷം മെട്രിക് ടണ്‍ സിമന്റ് ശേഖരിക്കും. വിപണിയില്‍ 310 രൂപ വിലവരുന്ന സിമെന്റാണ് 190 രൂപയ്ക്ക് നല്‍കുന്നത്. ഈ ആനുകൂല്യം ലഭ്യമാകണമെങ്കില്‍ ആവശ്യക്കാര്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള അനുമതി രേഖകളോടൊപ്പം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ പ്ലാനും സമര്‍പ്പിക്കണം.
1500 സ്ക്വയര്‍ ഫീറ്റ് വരെയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാവും സിമന്റ് ലഭിക്കുക. കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിന് 100 ബാഗ് സിമന്റ് വരെ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ നവജാത ശിശുക്കള്ക്കായുള്ളബേബി കിറ്റ്, കറിയുപ്പ്, ചായപ്പൊടി ,കാന്റീനുകള്‍, പച്ചക്കറി വില്പനശാലകള്, ഡിപ്പാര്ട്ട്മെന്റ്സ്റ്റോറുകള്, ജനസേവനകേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം അമ്മ ബ്രാന്‍ഡില്‍ ജയലളിത പുറത്തിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: