കോട്ടയം: വൈദ്യുതി മോഷണം കണ്ടുപിടിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50000 രൂപയോ അല്ലെങ്കില്‍ പിഴയിടുന്ന തുകയുടെ അഞ്ചു ശതമാനമോ ഇതില്‍ ഏതാണോ കുറഞ്ഞ സംഖ്യ അത് പാരിതോഷികം നല്‍കുമെന്ന് കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ 1418 പരിശോധനകള്‍ നടത്തി. 3.16 കോടി രൂപയുടെ പിഴ ചുമത്തി. ഇതില്‍ 60 വൈദ്യുതി മോഷണവും 203 മറ്റ് ക്രമക്കേടുകളും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം 386 മോഷണങ്ങള്‍ കണ്ടെത്തി.
38 കോടി പിഴചുമത്തിയെങ്കിലും 16 കോടിമാത്രമാണ് പിരിച്ചെടുത്തത്. ഇത് തൃപ്തികരമല്ല. ഈ വര്‍ഷം ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. മീറ്ററുകളില്‍ കൃത്രിമം കാണിക്കുന്നതും താരീഫ് ദുരുപയോഗം ചെയ്യുന്നതും അനുവദിച്ചതിലും ഏറെ ഉപയോഗിക്കുന്നതും അനധികൃത കണക്ഷന് എടുക്കുന്നതും വൈദ്യുതി മോഷണമായി കണക്കാക്കുമെന്നും ഋഷിരാജ്സിംഗ് പറഞ്ഞു. ഇത് മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ജീവനക്കാരുടെ അഴിമതിയും വകുപ്പിന് കീഴിലുള്ള ഡാമുക ളുടെയും മറ്റും നിര്‍മ്മാണത്തിലെ ക്രമക്കേടുകളും പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കും.
പരിശോധനകള്‍ ശക്തമാക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെയും ഉപകരണങ്ങളും അനുവദിക്കും. വൈദ്യുതിമോഷണം തടയുന്നതിനായി സംസ്ഥാനവ്യാപകമായി കര്‍ശന പരിശോധന ആരംഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ വൈദ്യുതി മോഷണം നടന്ന ചെമ്പ്, മണര്‍കാട്, കടുത്തുരുത്തി, കുറിച്ചി, പൂവന്തുരുത്ത് എന്നിവിടങ്ങള്‍ ഋഷിരാജ് സിംഗ് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: