കോട്ടയം: ആത്മാവിന്റെ ആവിഷ്കാരമാണ് ജന്മഭൂമിയെന്ന് ജന്മഭൂമി ചെയര്മാന് കുമ്മനം രാജശേഖരന് പറഞ്ഞു. കോട്ടയത്ത് ജന്മഭൂമി പ്രവര്‍ത്തകര്‍ക്കായി നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യം, ധര്‍മ്മം, നീതി ഇതിനുവേണ്ടിയാണ് ജന്മഭൂമി നിലകൊള്ളുന്നത്. അതുകൊണ്ടാണ് ജന്മഭൂമി നിലനില്‍ക്കുന്നത്. നിലനില്ക്കേണ്ടതും അതുകൊണ്ടുതന്നെ. ആശയത്തിനും ആദര്‍ശത്തിനും വേണ്ടിയാണ് ജന്മഭൂമിയുടെ പ്രവര്‍ത്തനം. ഓരോരുത്തരും ഈ വലിയ ദൗത്യം നിര്‍വ്വഹിക്കാനുള്ള പോരാളികളാകണം. പ്രശ്നങ്ങളെ കാഴ്ചക്കാരനായി മാറിനിന്ന് നോക്കിക്കാണുകയല്ല മറിച്ച് നേരിട്ട് ഇടപെട്ട് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. മാധ്യമപ്രവര്‍ത്തകന്റെ കടപ്പാട് സമൂഹത്തോടാണ്. ജന്മഭൂമിക്ക് ദര്‍ശനമുണ്ട്. ദര്‍ശനത്തിന്റെ അടിസ്ഥാനം ഭൗതികമല്ല. അത് ആത്മാവിഷ്കാരമാണ് എന്നും അദ്ദേഹം പറഞ്ഞു.
ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ഡെപ്യൂട്ടി എഡിറ്റര്‍മാരായ കാവാലം ശശികുമാര്‍, കെ. മോഹന്‍ദാസ്, റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്, ചീഫ് ന്യൂസ് കോ- ഓര്‍ഡിനേറ്റര്‍ അനില്‍ ജി. നമ്പൂതിരി, ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍, കോട്ടയം യൂണിറ്റ് മാനേജര്‍ സി.ബി. സോമന്, ഡെവലപ്പ്മെന്റ് മാനേജര്‍ എം.വി. ഉണ്ണികൃഷ്ണന്, മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍ കോര എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വിവിധ വിഷയങ്ങളെ അധികരിച്ച് ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍റാം, ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ്, റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്, ചീഫ് ന്യൂസ് കോ- ഓര്‍ഡിനേറ്റര്‍ അനില്‍ ജി. നമ്പൂതിരി എന്നിവര്‍ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: