സംപൗളോ: ബ്രസീലില്‍ അഞ്ച് യുവതികളെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ സംഘ തലവനു 107 വര്‍ഷം കഠിന തടവ്. ബ്രസീലിലെ വടക്കു-കിഴക്കന്‍ സംസ്ഥാനമായ പരെബയിലെ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ബലാത്സംഗത്തിന് ശേഷ ്ഇതില്‍ രണ്ടു പേരെ ഇയാള്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
2012 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സംഘതലവന്‍ എഡ്യൂറോ ദോസ് സാന്റോസ് പെരെരയുടെ വസിതിയില്‍ നടന്ന പിറന്നാള്‍ ആഘോഷത്തിനിടെയാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനായി ക്ഷണിക്കപ്പെട്ട യുവതികളെ പെരെരയും കൂട്ടുകാരും നടത്തിയ മുന്‍ധാരണ പ്രകാരം ആക്രമിച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന ഇസ്ബെല്ല, മിഷെല എന്നീ യുവതികളെ യുവാക്കള്‍ കൊലപ്പെടുത്തുകയും ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റു ആറു പേര്‍ക്ക് 26 മുതല്‍ 44 വര്‍ഷം വരെയാണ് കോടതി തടവ് വിധിച്ചത
പ്രതികരിക്കാൻ ഇവിടെ എഴുതുക: