ഹരിപ്പാട്: ശബരിമല ക്ഷേത്രത്തിലെ നിത്യപൂജക്ക് ഒരു ഭക്തന് സമര്‍പ്പിച്ച സ്വര്ണ്ണപൂജാ പാത്രങ്ങള്‍ ഉപയോഗിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ആലപ്പുഴ ജില്ലയിലുള്ള ഒരു വിദേശ മലയാളിയാണ് ഒന്‍പത് കിലോ വരുന്ന സ്വര്‍ണ്ണ പൂജാപാത്രങ്ങള്‍ 2011 ഡിസംബറില്‍ മന്ത്രി വി.എസ്. ശിവകുമാറിന്റെ സാന്നിദ്ധ്യത്തില്‍ ശബരിമല ക്ഷേത്രസന്നിധിയില്‍ അധികാരികള്‍ക്ക് കൈമാറിയത്. ഇവ നിത്യപൂജക്ക് എടുക്കാതെ ദേവസ്വം സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ദേവപ്രശ്നത്തില്‍ സ്വര്ണ്ണപൂജാ പാത്രത്തില്‍ നിവേദ്യം സമര്‍പ്പിക്കുന്നത് ഉത്തമമാണെന്ന് തെളിഞ്ഞിരുന്നു. എന്നിട്ടും ഭക്തന് സല്കിയ പൂജാപാത്രം ദേവസ്വം അധികാരികള്‍ എടുത്ത് പൂജ നടത്താന്‍ തയ്യാറായില്ല. ഇത് സംബന്ധിച്ച് ജന്മഭൂമിയില് സപ്തംബര്‍ 22ന് പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് ദേവസ്വം അധികാരികള്‍ നടപടി ആരംഭിച്ചത്.
പൂജ നടത്തുന്നതിനുള്ള പാത്രത്തിന്റെ വലിപ്പം എത്രയെന്ന് അറിയിക്കാന്‍ കഴിഞ്ഞ ദിവസം ദേവസ്വം അധികാരികള്‍ ക്ഷേത്രം തന്ത്രിയോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച മറുപടി ലഭിച്ച ശേഷം ഭക്തന് നല്‍കിയിട്ടുള്ള പൂജാപാത്രങ്ങള്‍ നിത്യപൂജക്കായി എടുക്കുന്നതിന് അന്തിമ തീരുമാനം ഉണ്ടാകും. നിത്യപൂജക്ക് എടുക്കുന്ന പാത്രം സമര്‍പ്പിച്ചിട്ടുള്ള ഭക്തന് ഇന്‍ഷ്വര്‍ ചെയ്തു കൊടുക്കേണ്ടിവരും. തിരഞ്ഞെടുക്കുന്ന പാത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ള ഭക്തരെ ഇക്കാര്യം രേഖാമൂലം അറിയിക്കും. ക്ഷേത്രത്തില്‍ ഇല്ലാത്ത പാത്രങ്ങള്‍ പുറത്തുനിന്ന് വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ശബരിമല ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വി.എസ്. വിജയകുമാര്‍ ‘ജന്മഭൂമി’യോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: