കൊച്ചി: ഒക്ടോബര്‍ എട്ടിന് കൊച്ചിയില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ചലച്ചിത്രതാരം നിവിന്‍ പോളി ഉദ്ഘാടനം ചെയ്തു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ട്രാന്‍സ് -ഏഷ്യ ഷിപ്പിങ് സര്‍വീസസ് എംഡി ജോണ്സണ് മാത്യുവിന് നിവിന്‍ ആദ്യ ടിക്കറ്റ് കൈമാറി. എംഎല്‍എമാരായ ഡൊമിനിക്ക് പ്രസന്റേഷന്, ഹൈബി ഈഡന്, ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍, ഫെഡറല്‍ ബാങ്ക് ജിഎം: കെ. ഐ. വര്‍ഗീസ്, കെസിഎ സെക്രട്ടറി ടി. എന്‍. അനന്തനാരായണന്‍, ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
ഓണ്‍ലൈന്‍ ടിക്കറ്റ് ഫെഡറല്‍ ബാങ്കിന്റെ വെബ്സൈറ്റായ ംംം.ളലറലൃമഹയമിസ.രീ.ശി ലൂടെ ലഭിക്കും. എസി ക്യൂബിക്കിള്‍ (3000 രൂപ), പവലിയന് ചെയര്‍ (1500 രൂപ), പ്രീമിയം ചെയര്‍ (1000രൂപ), ഓര്‍ഡിനറി ചെയര്‍ (500 രൂപ) എന്നീ ടിക്കറ്റുകളാണ് ഓണ്‍ലൈനായി ലഭിക്കുക. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ നാളെ മുതല്‍ എറണാകുളം പാലാരിവട്ടത്തെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്നും മാറ്റിവാങ്ങാം.
200 രൂപയുടെ ഗാലറി ടിക്കറ്റുകള്‍ തിങ്കളാഴ്ച മുതല്‍ ഫെഡറല്‍ ബാങ്കിന്റെ 39 തെരഞ്ഞെടുക്കപ്പെട്ട ശാഖകള്‍ വഴി മാത്രം ലഭ്യമാകും. ഒക്ടോബര്‍ 5, 6, 7 തീയതികളില്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ കൗണ്ടറുകളില്‍ ടിക്കറ്റ് ലഭിക്കും. മത്സരദിവസം എറണാകുളം പാലാരിവട്ടത്തെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്നും മാത്രമേ ടിക്കറ്റുകള്‍ ലഭിക്കുകയുള്ളു. അവധി ദിനമായ ഒക്ടോബര്‍ 2, 3 തിയതികളിലും ബാങ്കിന്റെ ശാഖകളില്‍ ടിക്കറ്റ് ലഭിക്കും. ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ആറ് ശതമാനം ക്യാഷ് ബാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: