ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്രംഗ് വെള്ളി ഉറപ്പിച്ചു. 61 കിലോ ഫ്രീസ്റ്റൈലില്‍ ജാപ്പനീസ് താരം നൊരിയുകി തകത്സുകയെയാണ് ബജ്രംഗ് സെമിയില്‍ പരാജയപ്പെടുത്തിയത്.
സെമി പോരാട്ടം അവസാനിക്കാന്‍ ഒന്നര മിനിറ്റുള്ളപ്പോള്‍ രണ്ട് പോയിന്റ് നേടിയാണ് ബജ്രംഗ് ഫൈനലില്‍ പ്രവേശിച്ചത്. ഇരുവരും രണ്ട് ടെക്നിക്കല്‍ പോയിന്റാണ് നേടിയത്. അവസാന പോയിന്റ് നേടി എന്നതാണ് മത്സരഫലം ബജ്രംഗിന് അനുകൂലമാക്കിയത്.
രണ്ടാം റൗണ്ട് നാലര മിനിറ്റുള്ളപ്പോള്‍ നൊരിയുക്കിയെ കാലില്‍ പിടികൂടി മാറ്റിന് പുറത്തേത്തിച്ചതുവഴി കിട്ടിയ രണ്ട് പോയിന്റ് ബജ്രംഗ് അവസാന സെക്കന്‍ഡ് വരെ കാത്തു. അവസാന നിമിഷം ജാപ്പനീസ് താരം നല്ലൊരു ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും സമയം അവസാനിച്ചത് ബജ്രംഗിന് തുണയായി.
ക്വാര്‍ട്ടറില്‍ താജിക്കിസ്താന്റെ ഫാര്ഖോദി ഉസ്മൊന്സോദയെ പരാജയപ്പെടുത്തിയായിരുന്നു ബജ്രംഗിന്റെ സെമി പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: