കൊച്ചി: സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതത്തെ ദുരിതപൂര്‍ണമാക്കുന്ന വിധത്തില്‍ നികുതി വര്‍ധനവ് അടിച്ചേല്‍പ്പിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന് അറിയിച്ചു.
വെള്ളക്കരവും വൈദ്യുതി നിരക്കും ഭൂമി രജിസ്ട്രേഷന് ചാര്‍ജും വര്‍ധിപ്പിച്ച സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് യുദ്ധപ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഗണ്യമായ വില കുറയ്ക്കുമ്പോള്‍ അതിന്മേല് സംസ്ഥാന സര്‍ക്കാര്‍ അമിതമായി നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നത് അപലപനീയമാണ്. കാലാകാലം സംസ്ഥാനം ഭരിച്ച സര്‍ക്കാരുകളുടെ ദീര്‍ഘവീക്ഷണമില്ലായ്മ മലയാളികള്‍ ഒന്നടങ്കം മറ്റു സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്. അഴിമതിയും ധൂര്‍ത്തും മൂലം സംഭവിച്ച സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ഒക്ടോബര്‍ 6 മുതല്‍ 10 വരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. താലൂക്ക് കേന്ദ്രങ്ങളില്‍ സായാഹ്നധര്‍ണകള്‍ നടത്തും. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് തൃപ്പൂണിത്തുറയില്‍ ബിഎംഎസ് സംസ്ഥാന ഖജാന്‍ജി വി. രാധാകൃഷ്ണന് നിര്‍വ്വഹിക്കും.
ബിഎംഎസ് പഠന പരിശീലന ഗവേഷണ കേന്ദ്രത്തില്‍ നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ അഡ്വ. എം.പി.ഭാര്ഗ്ഗവന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് സൗത്ത് സോണല്‍ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എന്‍.എം.സുകുമാരന്‍, അഡ്വ. സി.കെ. സജിനാരായണന്‍, കെ. ഗംഗാധരന്, എം.പി. ചന്ദ്രശേഖരന്, ആര്. രഘുരാജ് സ്വാഗതവും കെ.ബാലചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: