തിരുവനന്തപുരം: മറ്റ് സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി സമൂഹത്തിലെ നന്മകളെ പ്രോത്സാഹിപ്പിക്കുന്ന മനുഷ്യനിര്‍മ്മിത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് വിജില്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. വിജില്‍ സര്‍ഗവസന്തം സംഘടിപ്പിച്ച സര്‍ഗശ്രേഷ്ഠ പുരസ്കാരവും സര്ഗസേവാ പുരസ്കാരവും മസ്കറ്റ് ഹോട്ടലില്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ഈ സംഘടനയ്ക്ക് തുടര്‍ന്നും സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്താനാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. തനിക്ക് നല്ല ആശയങ്ങളും നിര്‍ദ്ദേശങ്ങളും ലഭിച്ചത് സാധാരണക്കാരില്‍ നിന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിലെ ആദിവാസിക്കും ആലപ്പുഴയിലെ ചെത്തു തൊഴിലാളിക്കും വിജിലിന്റെ സഹായത്തോടെ പുസ്തകം പ്രകാശനം ചെയ്യാനായി എന്ന് വിജില്‍ ജനറല്‍ സെക്രട്ടറി അഡ്വ. പി..എസ്. .ശ്രീധരന്‍പിള്ള ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. ഇതുവരെ 132 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനായി. ഈ പ്രസ്ഥാനത്തെ സര്‍ക്കാര്‍ അംഗീകൃത സന്നദ്ധ സംഘടനയാക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി. .വീരേന്ദ്രകുമാര്‍ സര്‍ഗശ്രേഷ്ഠ പുരസ്കാരവും വ്യവസായിയായ അഡ്വ. സി..കെ. മേനോന് സര്ഗസേവാ പുരസ്കാരവും മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. വിജില്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ.ജെ. വേണുഗോപാല്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, അഡ്വ. ഫിലിപ്പ് എം. പ്രസാദ്, അഡ്വ. സി.സി. എബ്രഹാം, ജസ്റ്റിസ് കെ. പത്മനാഭന് നായര്‍, ബി. പ്രകാശ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: