ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് വനിത വിഭാഗം 60 കിലോ ബോക്സിംഗ് സെമിഫൈനലില്‍ തോറ്റ സരിത ദേവിയ്ക്ക് വെങ്കലം. റഫറിമാര്‍ ദക്ഷിണ കൊറിയന്‍ താരത്തിന് അനുകൂലമായി വിധി മാറ്റിയെന്ന് ആരോപിച്ച് ഇന്ത്യ അപ്പീല്‍ നല്കി. മത്സരത്തില്‍ മൂന്ന് റഫറിമാരും ഇന്ത്യന്‍ താരത്തിന് എതിരായാണ് വിധിയെഴുത്തിയത്. മത്സരത്തില്‍ എതിരാളിയ്ക്കെതിരെ വ്യക്തമായ മുന്‍തുക്കം സരിത നേടിയിരുന്നു.
മത്സരം കഴിഞ്ഞു പൊട്ടികരഞ്ഞു കൊണ്ടാണ് സരിത വേദി വിട്ടത്. വിവാദ തീരുമാനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇന്ത്യക്ക ാര്‍ കടുത്ത പ്രതിക്ഷേധമാണ് ഉയര്‍ത്തിയത്. രാജ്യം അര്‍ജുന നല്കി ആദരിച്ച മുന്‍ ഏഷ്യന്‍ ജേതവായ സരിത ഇടിക്കൂട്ടിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: