കണ്ണൂര്‍ : ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെ കൂടി തിരിച്ചറിഞ്ഞു. കതിരൂരിലെ ജിതേഷ്, സുജിത്, വിനു വേറ്റുമ്മല്‍ സ്വദേശി ഷിബിന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പ്രതികള്‍ നാലുപേരും സിപിഎം അനുഭാവികളാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 16 ആയി. കേസിലെ ഒന്നാം പ്രതി വിക്രമന്, പ്രഭാകരന്, പ്രകാശന് എന്നിവരുടെ പേരുവിവരങ്ങള്‍ നേരത്തെ അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു. കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ബിജെപി വിട്ട് സിപിഎമ്മില്‍ എത്തിയ എ.അശോകനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. ഇവര്‍ക്കായി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: