ഇഞ്ചിയോണ്‍: ഇന്ത്യ വീണ്ടും ഏഷ്യന്‍ ഗെയിംസ് ഹോക്കിയുടെ ഫൈനലില്‍. പുരുഷ വിഭാഗത്തില്‍ ആതിഥേയരായ ദക്ഷിണ കൊറിയയെ തോല്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയിരിക്കുന്നത്.
സിയോണ്ഹാക്ക് ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ സെമിപോരാട്ടത്തിലാണ് ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിന് ദക്ഷിണ കൊറിയയെ തോല്പിച്ചത്.
ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. സെമിയില്‍ മലേഷ്യയെ നേരിട്ട പാക്കിസ്ഥാന് പെനാല്‍റ്റി ഷൂട്ട് ഔട്ടിലാണ് വിജയം നേടിയത്. പന്ത്രണ്ട് വര്‍ഷത്തിനുശേഷമാണ് ഇന്ത്യ വീണ്ടും ഹോക്കിയുടെ ഫൈനലില്‍ എത്തിയിരിക്കുന്നത്.
44ാം മിനിറ്റില്‍ ആകാശ്ദീപ് സിങ്ങാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. നേരത്തെ ഇന്ത്യയുടെ വനിതാ ടീം സെമിയില്‍ ദക്ഷിണ കൊറിയയോട് തോറ്റിരുന്നു.
1998ലാണ് ഇന്ത്യ അവസാനമായി ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയത്. ബാങ്കോക്കില്‍ വച്ച്. ഇന്ത്യയുടെ ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും ബാങ്കോക്കില്‍ വച്ചു തന്നെയായിരുന്നു.
1966ല്‍. 2002ല്‍ ബുസാന്‍ ഏഷ്യന്‍ ഗെയംസില്‍ വെള്ളി നേടിയ ടീം ദോഹയില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുപോയി. എന്നാല്‍, കഴിഞ്ഞ തവണ ഗ്വാങ്ഷുവില്‍ ഇന്ത്യ വെങ്കലം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: