മോക്ഷത്തിനുവേണ്ടിയുള്ള ദാഹം എപ്പോഴാണോ ശമനസാദ്ധ്യമല്ലാത്തവിധം തീവ്രതരമായിരിക്കുന്നത് ദിേവ്യാന്മാദത്താല് മനസ്സ് എപ്പോഴാണോ സമാത്രാന്തമായിത്തീരുന്നത, മായയുടെ കാരാഗാരമായി എപ്പോഴാണോ ഈ പ്രപഞ്ചം മുഴുവന്‍ തോന്നപ്പെടുന്നത് ഈശ്വരപ്രേമംകൊണ്ടുള്ള ആനന്ദാതിരേകത്താല്‍ ശരീരം, ഗൃഹം, ബന്ധുക്കള്‍ ഇവയെ വിസ്മരിച്ച് ആത്മാവ് എപ്പോഴാണോ ആ അജ്ഞാതപുരുഷനെ സോന്മാദം അനേ്വഷിച്ച് ഓടിപ്പോകുന്നത് അപ്പോഴാണ് സംന്യാവസ്ഥ മനസ്സില്‍ സ്വയം ആവിര്‍ഭവിക്കുന്നത്. ബാഹ്യവേഷവും മറ്റ് ബന്ധപ്പെട്ട കര്‍മ്മങ്ങളും ആചാരങ്ങളും വെറും നൈമിത്തികം മാത്രമാണ്.
പാവനമായ കാഷായവസ്ത്രത്തെ ധരിച്ചശേഷം എത്ര മഹത്തായ ധാര്‍മ്മിക ഉത്തരവാദിത്വമാണ് നിങ്ങള്‍ ഏറ്റെടുത്തിട്ടുള്ളതെന്ന് അറിയുന്നുണ്ടോ! അത്യുന്നതമായ പരിശുദ്ധതയെ പരിപാലിച്ചുകൊണ്ട് സംന്യാസത്തിന്റെ മഹിമാവിനെ സംരക്ഷിക്കുക.
ത്യാഗവഹ്നിയുടെ ജ്വാലയാല്‍ നിങ്ങള്‍ വലയം ചെയ്യപ്പെടട്ടേ! ത്യാഗമാകുന്ന കവാടത്തില്‍ കൂടിയല്ലാതെ പരിപൂര്ണതയാകുന്ന രാജഹര്മ്മ്യത്തില് ആര്‍ക്കും പ്രവേശിക്കാന്‍ സാദ്ധ്യമല്ല. ത്യാഗം എന്നത് നിത്യവസ്തുവില്‍ മാത്രമുള്ള പ്രേമവും അനിത്യവസ്തുവുള്ള മമരാഹിത്യവും ആകുന്നു. നിങ്ങള്‍ ഒരു വസ്തുവിനെ പ്രേമിക്കുമ്പോള്‍ ശ്രദ്ധ, മനശ്ശക്തി ഇവ മുഴുവന്‍ അതിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. മറ്റുള്ള യാതൊന്നിനും മനസ്സില്‍ സ്ഥാനം പിടിക്കാന്‍ കഴിയുകയില്ല. അതുപോലെ ആത്മസാക്ഷാത്കാരത്തിനുള്ള തൃഷ്ണ നിങ്ങളെ ഗ്രസിക്കുമ്പോള്‍ മനസ്സ് സ്വാഭാവികമായി വ്യാമോഹകരണങ്ങളായ പദാര്‍ത്ഥങ്ങളില്‍നിന്നും വിട്ടുമാറുകയും കഷ്ടത, ഉത്കണ്ഠ, ഉദ്വോഗം, ആകാംക്ഷ ഇവയില്‍നിന്ന് വിമുക്തമായി സത്യവസ്തുവുമായി സംയോജിക്കുകയും ചെയ്യും. സത്യവസ്തുവിനോടുള്ള ഈ മനോവികാരത്തിന്റെ മുമ്പില്‍ പ്രാപഞ്ചികമായ സുഖങ്ങള്‍ നിസ്സാരങ്ങളായിത്തീരും. പുതിയ ബന്ധങ്ങളെ ധൈര്യസമേതം നേരിട്ട് അവയെ കീഴടക്കുക. നിദ്ര, വിശ്രമം ഇവയോടുള്ള ആസക്തി നശിക്കണം. ദേഹത്തോടുള്ള മമത ദുരീകൃതമാവണം. പ്രയത്നം മധുരവും കഷ്ടത ആനന്ദകരവും ആയിത്തീരണം. ഇപ്രകാരം പരമാത്മാവില്‍ ഏകനിഷ്ഠനായ ഒരു മഹാത്മാവിനു മാത്രമേ സംന്യാസിയാകാന്‍ അര്‍ഹതയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: