കൊച്ചി: കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ പരിഹാരം ഉടനടി ആവശ്യമാണെന്നും ഇതിന് വേണ്ട നടപടികള്‍ അടിയന്തരമായി നടപ്പാക്കണമെന്നും ഹൈക്കോടതി.
സാങ്കേതിക പ്രശ്നങ്ങള്‍ പറയാതെ ഉടന്‍ പരിഹാരം കാണുകയാണ് വേണ്ടത്. എര്‍ട്രാക്ക് പ്രസിഡന്റ് കെ.രംഗനാഥ പ്രഭു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ഈ പരാമര്‍ശം.
എന്നാല്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലാണ് റോഡ് മോശം അവസ്ഥയില്‍ ആയിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സര്‍ക്കാരും നഗരസഭയും കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: