കൊച്ചി: ജാതിയുടെയും മതത്തിന്റെയും പേരില്‍ കേരളത്തിലെ കലാലയത്തിലെ വിദ്യാര്‍ത്ഥികളെ വിഭജിക്കുന്ന എസ്എഫ്ഐയുടെ കുടിലതന്ത്രം തിരിച്ചറിയുകയും പ്രതിരോധിക്കുകയും വേണമെന്ന് എബിവിപി അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സുനില്‍ അംബേദ്കര്‍ ആവശ്യപ്പെട്ടു. എബിവിപി സ്റ്റുഡന്‍സ് ലീഡേഴ്സ് കോണ്ഫഡറന്സില് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രാഷ്ട്രീയ സമ്മര്‍ദത്തിനും അതീതമായി വികസന സങ്കല്‍പ്പം എന്ന ആശയം ഉയര്‍ത്തിക്കാട്ടാന്‍ എല്ലാ വിദ്യാര്‍ത്ഥികളും മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിദേശചിന്തകള്‍ വളര്‍ത്തിയെടുക്കാനുള്ള ഇടതുപക്ഷ വിദ്യാഭ്യാസ വിചക്ഷണരുടെ ശ്രമത്തെ എബിവിപി ശക്തമായി പ്രതിരോധിക്കും വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന സാംസ്കാരിക മലിനീകരണത്തിനെതിരെ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പട്ടികജാതി- പട്ടിക വര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെയും പ്രശ്നങ്ങള്‍ ഫലപ്രദമായി ഏറ്റെടുക്കുന്നത് എബിവിപി മാത്രമാണെന്നും ഏതാനും വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അപ്രത്യക്ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഖിലേന്ത്യാ സഹ സംഘടന സെക്രട്ടറി കെ.എന്‍. രഘുനന്ദന്, ക്ഷേത്രീയ സംഘടന സെക്രട്ടറി എന്‍. രവികുമാര്‍, പ്രസിഡന്റ് സി.കെ. രാഖേഷ്, സംസ്ഥാന സെക്രട്ടറി ഡോ.ബി.ആര്. അരുണ്‍ സംസ്ഥാന സെക്രട്ടറി ഒ. നിധീഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: