ന്യൂദല്‍ഹി: കേരളം മുല്ലപ്പെരിയാര്‍ കരാര്‍ ലംഘിക്കുന്നെന്ന് ആരോപിച്ച് തമിഴ്നാട് സുപ്രീംകോടതയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
പാട്ടഭൂമിയിലെ കേരളത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
നേരത്തേ ഹരിത ട്രിബ്യൂണലില്‍ സമാനമായ ഹര്‍ജി തമിഴ്നാട് സമര്‍പ്പിച്ചിരുന്നു. 1886 ലെ കരാറിന്റെ അടിസ്ഥാനത്തില്‍ പാട്ടമായി തങ്ങള്‍ക്കു ലഭിച്ച ഭൂമിയില്‍ വാഹന പാര്‍ക്കിങ്ങ് പണിയാനുള്ള നീക്കം തടയണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.
പെരിയാര്‍ കടുവ സങ്കേതത്തിന് സമീപം പാര്‍ക്കിംഗ് സംവിധാനം പണിയുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും തമിഴ്നാട് ആരോപിക്കുന്നു. കേരളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം കരാര്‍ ലംഘനമാണെന്ന് തമിഴ്നാട് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: