ആലുവ: പത്താംക്ലാസ്സ് വിദ്യാര്ത്ഥിനിക്കെതിരെയുണ്ടായ പീഡനശ്രമകേസില് രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി പട്ടരുമഠത്തില്‍ വീട്ടില്‍ ഐറിന്റെ പരാതിയെ തുടര്‍ന്ന് ഇടുക്കി ബൈസണ്‍വാലി പരുത്തുപ്പാറ വീട്ടില്‍ മിഥുനെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ്ചെയ്തത്.
22-ന് രാത്രിയിലാണ് ആലങ്ങാട്ടുള്ള വാടകവീട്ടില്‍വച്ച് മദ്യപിച്ചുവന്ന മിഥുന് കത്തിയുമായി പാഞ്ഞടുക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യ ഐറിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച മകളുടെ തലയ്ക്ക് മുഷ്ടിചുരുട്ടി ഇടിക്കുകയും മുറിയില്‍ അടച്ചിട്ട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. നിലവിളിച്ച് പുറത്തേക്ക് ഓടിയ ഐറിനും മകളും രാത്രി മുഴുവന്‍ ഗെയ്ിറ്റിനരികില് തളര്‍ന്നിരുന്നു. പിറ്റേന്ന് സ്ത്രീ രക്ഷാസമിതി പ്രവര്‍ത്തകയുടെ സഹായത്തോടെ അമ്മയും മകളും ജനസേവ ശിശുഭവനില്‍ അഭയംതേടുകയുമായിരുന്നു.
ജനസേവ ശിശുഭവന്റെ നേതൃത്വത്തില്‍ മിഥുനെതിരെ ഐറിന് ആലുവ ഡി.വൈ.എസ്.പിക്ക് പരാതി നല്കി. പിന്നീട് കേസ്സ് ബിനാനിപുരം പോലീസിന് കൈമാറി. പത്താംക്ലാസ്സില്‍ പഠിക്കുന്ന മകളുടെ പഠനസൗകര്യത്തിനാണ് ഐറിനും കുടുംബവും 2013 ഡിസംബറില്‍ ആലങ്ങാട് കല്ലുപാലത്തുള്ള വാടകവീട്ടിലേക്ക് താമസം മാറിയത്.
ഐറിന്റെ ആദ്യഭര്‍ത്താവായ വക്കച്ചന് ആന്റണി 1998 ല്‍ മരിച്ചു. തുടര്‍ന്ന് ഐറിനും മകളും വരാപ്പുഴ പുത്തന്‍പള്ളിയിലെ ഭര്‍ത്തൃവീട്ടിലായിരുന്നു താമസം. പിന്നീട് അമ്മയുടെ നിര്‍ബന്ധപ്രകാരമാണ് 2010ല്‍ ഐറിന് ലോറി ഡ്രൈവറായിരുന്ന മിഥുനെ രജിസ്ട്രര്‍ വിവാഹം ചെയ്തത്. വിവാഹശേഷം ഐറിനും മകളും മിഥുനും പത്തടിപ്പാലത്ത് വാടകവീട്ടിലേക്ക് മാറി. എടയാറിലുള്ള സ്വകാര്യ സ്ഥാപനത്തില്‍ തയ്യല്‍ ജോലിക്ക് പോയിരുന്ന ഐറിന് ഭര്‍ത്താവിന്റെ നിര്‍ബന്ധംമൂലം ജോലി ഉപേക്ഷിക്കേണ്ടിവന്നു.
മദ്യത്തിന് അടിമയായിരുന്ന മിഥുന് കൂട്ടുകാരേയും കൂട്ടി വീട്ടില്‍ വന്ന് മദ്യപിക്കുക പതിവാണ്. ചോദ്യംചെയ്താല്‍ ക്രൂരമായ മര്‍ദ്ദനമായിരിക്കും ഫലം. മുഴുക്കുടിയനായ മിഥുന് ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടുത്തി. പിന്നീട് ഐറിന്റെ അമ്മ ഓട്ടോറിക്ഷ വാങ്ങിക്കൊടുത്തെങ്കിലും കുറച്ചുനാള്‍ ഓടിച്ചശേഷം അത് അയാള്‍ വിറ്റുതുലച്ചു. അതിനുശേഷം തത്തപ്പള്ളിയില്‍ ഐറിന്റെ പേരിലുണ്ടായിരുന്ന ആറ് സെന്റോളം സ്ഥലം വിറ്റ് പണം കൈക്കലാക്കിയതായും അതിനുശേഷം വരാപ്പുഴ പുത്തന്‍പള്ളിയില്‍ ഐറിന്റേയും മകളുടേയും പേരിലുണ്ടായിരുന്ന 25 സെന്റ് സ്ഥലത്തിന്റെ ആധാരം പണയപ്പെടുത്തി ഓട്ടോറിക്ഷയും കാറും ടൂവിലറും എല്ലാം വാങ്ങിച്ച് പണം ധൂര്‍ത്തടിച്ചതായും ഐറിന്റെ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: