എങ്ങനെ, എപ്പോള്‍ ആരിലാണ് ഈശ്വരകൃപ വന്നുചേരുന്നതെന്ന് പറയാന്‍ ആര്‍ക്കും സാദ്ധ്യമല്ല. ചില ആത്മാക്കളുടെ കാര്യത്തില്‍ ഈശ്വരകൃപകൊണ്ടുള്ള പരിവര്‍ത്തനം ആകസ്മികവും സമഗ്രവുമായിരിക്കും. എന്നാല്‍ അലസത പൂണ്ട് ദിവ്യാല്ഭൂതംപോലുള്ള കൃപയും പരിവര്‍ത്തനവും പ്രതീക്ഷിച്ച് കഴിയുന്നവര്‍ക്ക് ഒരു പരിവര്‍ത്തനവും വന്നുചേരുകയില്ല. നിങ്ങള്‍ ശുദ്ധീകരണത്തിനും മോക്ഷപ്രാപ്തിക്കും സ്വയം യത്നിച്ചേ മതിയാകൂ. പുരുഷ പ്രയത്നം അപരിത്യാജമാണ്.
ഗുരുകൃപയാല്‍ അന്തര്‍നേത്രം വികസിതമാകുമ്പോള്‍ നിങ്ങളുടെ വീക്ഷണം ഒരു നവദര്ശനംകൊണ്ട് തേജോമയമാകും. ആ കണ്ണുകള്‍ അന്തര്‍മുഖമായി വികസിക്കുമ്പോള്‍ നിങ്ങളുടെ ഏറ്റവും നിസ്സാരമായ ന്യൂനതകള്‍പോലും ഒരു ഭൂതക്കണ്ണാടിയിലൂടെ എന്നപോലെ വലിപ്പമാര്‍ന്ന് കാണാന്‍ കഴിയും. അത് ബാഹ്യാഭിമുഖമായി ഉന്മീലിതമാകുമ്പോള് അതിന്റെ കാഴ്ചപ്പാടില്‍ ഈശ്വരന്റെ ലീലാവിലാസങ്ങള്‍ മാത്രമേ ഗോചരമാകയുള്ളൂ. അത്തരം ദിവ്യദര്ശനസിദ്ധിയാര്ജ്ജിച്ച് ജ്ഞാനാഗ്നിയില്‍ എല്ലാ വാസനകളേയും ഭസ്മീകരിച്ച് ധാര്‍മ്മിക വിശുദ്ധിയില്‍ തേജസ്വികളായി ജീവിതത്തിലെ ഏത് വെല്ലുവിളികളേയും അഭിമുഖീകരിക്കാനുള്ള ധീരതയാര്ന്ന് വിളങ്ങുന്ന അത്തരം കുട്ടികള്‍ ഈശ്വരമഹത്വം പ്രകീര്‍ത്തിക്കാനും ഭാരത വര്‍ഷത്തിന്റെ ആദ്ധ്യാത്മീക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും മുന്നോട്ടുവരണം.
നിങ്ങള്‍ പൂര്‍ണമായി ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ ബുദ്ധിക്ക് നിശ്ചയാത്മകത കൈവരും. ആ ബുദ്ധി സുസ്ഥിരവും തേജോമയവും നിശ്ചലവുമായ പ്രജ്ഞയായി പ്രഫുല്ലമാകും. നിശ്ചയാത്മകമായ അവസ്ഥയില്‍ ബുദ്ധിക്ക് മായയുടെ ആവരണമുണ്ടായിരിക്കയില്ല. മോശത്തിന്റെ അവ്യക്തത കാണുകയില്ല. അഹന്തയുടെ ലാഞ്ചനപോലും തീണ്ടുകയില്ല. സംശയത്തിന്റെ സ്പര്‍ശവും ഉണ്ടാവുകയില്ല. നിങ്ങളുടെ പ്രജ്ഞ സ്വയം ബോധത്തിലേക്ക് ഉണരുന്ന ഒരവസ്ഥയാണ്.
ഇന്നു ഈശ്വരനെ രക്ഷിതാവായി പ്രകീര്‍ത്തിക്കലും നാളെ ഏതെങ്കിലുംവിധത്തില്‍ വല്ല ദുരിതങ്ങള്‍ക്കും ശരവ്യനായിത്തീരുമ്പോള് ഈശ്വരന്റെ അസ്തിത്വത്തെ നിഷേധിക്കുകയും ചെയ്യുന്ന വ്യക്തി ബുദ്ധിയുടെ നിശ്ചയാത്മകത്വം ഒരിക്കലും അറിഞ്ഞിട്ടില്ല. അയാളുടെ മാനസികഭാവങ്ങള്‍ മാറിക്കൊണ്ടേയിരിക്കും. പക്ഷേ ഈശ്വരന്റെ ഭാവം ഒരിക്കലും മാറുന്നില്ല
.
– രമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: