അഹമ്മദാബാദ്: ഗുജറാത്ത് ഒരു കാലത്തും കോണ്‍ഗ്രസിനെ സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് നടക്കുന്നത് വികസനവും കുടുംബവാഴ്ചയും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് തുടക്കംകുറിച്ച് ഭുജില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിനെ ചൂഷണം ചെയ്യാന്‍ കോണ്ഗ്രസിന്ഇതുവരെയായിട്ടും അവസരം കിട്ടിയിട്ടില്ല. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ധര്‍മ്മദ നദിയിലെ ജലം ഗുജറാത്തിലെത്തി. എന്നാല്‍ ഈ പദ്ധതി ഏറ്റെടുത്തത് കോണ്‍ഗ്രസായിരുന്നെങ്കില്‍ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ മാറി താമസിക്കേണ്ടി വരുമായിരുന്നെന്നും മോദി പറഞ്ഞു.
തന്റെ നേര്‍ക്ക് ചളി വാരിയെറിഞ്ഞ എല്ലാവര്ക്കും ഞാന്‍ നന്ദി അറിയിക്കുകയാണ്. ചളിയില്‍ മാത്രമാണ് താമര വിടരുന്നത് എന്നും മോദി പറഞ്ഞു. ഇനിയും കൂടുതല്‍ ചളികള്‍ പോരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഭുജിലെ പരിപാടിക്ക് ശേഷം രാജ്കോട്ട്, സൂറത്ത്, എന്നിവടങ്ങളില്‍ നടക്കുന്ന റാലികളിലും മോദി പ്രസംഗിക്കുന്നുണ്ട്.
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന സൗരാഷ്ട്രയിലും തെക്കന്‍ ഗുജറത്തിലുമായി എട്ട് റാലികളിലാണ് മോദി പങ്കെടുക്കുന്നത്. പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കേന്ദ്ര നേതാക്കള്‍ ഗുജറാത്തില്‍ എത്തിയിട്ടുണ്ട്.
നരേന്ദ്രമോദിയുടെ 35 മഹാറാലികളാണ് സംസ്ഥാനത്ത് പാര്‍ട്ടി സംഘടിപ്പിക്കുന്നത്. അമ്പതിനായിരത്തോളം ബൂത്തുകളില്‍ ചായ് കെ സാഥ് എന്ന ചര്‍ച്ചാ പരിപാടിയും ആരംഭിക്കും. ചായ് കേ സാഥ് പരിപാടികളിലൂടെ മോദിയുടെ മന് കീ ബാത്ത് പ്രഭാഷണങ്ങള്‍ കേള്‍പ്പിക്കുകയും ചായ കുടിച്ച് രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ നടന്ന ചായ് പേ ചര്‍ച്ച പരിപാടിയുടെ പരിഷ്ക്കരിച്ച രൂപമാണിത്.
2002ല്‍ 127 സീറ്റുകളോടെ നരേന്ദ്രമോദി മുഖ്യമന്ത്രി പദത്തിലെത്തിയ ഗുജറാത്തില്‍ തുടര്‍ച്ചയായി 13വര്‍ഷം ഭരിച്ചശേഷമാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തുന്നത്. 22 വര്‍ഷമായി ഗുജറാത്ത് ബിജെപിയുടെ ഭരണത്തിന് കീഴിലാണ് വികസന പാതയില്‍ കുതിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: