തിരുവനന്തപുരം: വിമാനം ആകാശഗര്‍ത്തത്തില്‍ അകപ്പെട്ടു. വന്‍ദുരന്തം ഒഴിവായത് തലനാരിഴക്ക്. ദമാമില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഒന്‍പത് ഡബ്യൂ 565 നമ്പര്‍ ജെറ്റ് എയര്‍വെയ്സ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആറ് യാത്രക്കാര്‍ക്ക് പരിക്ക് പറ്റി. 153 യാത്രക്കാരാണ് വിമാനത്തലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.05ന് ദമാമില്‍ നിന്ന് തിരിച്ച് 7.15ഓടെ തിരുവനന്തപുരത്തെത്തേണ്ട വിമാനം 5.50ഓടെ ആകാശ ഗര്‍ത്തത്തില്‍ വീഴുകയായിരുന്നു. 800 അടി താഴ്ചയിലേക്ക് വിമാനം തലകുത്തനെ മറിയുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
ലാന്‍ഡ് ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് സംഭവം. വിമാനം ഗര്ത്തത്തിലകപ്പെട്ട ആഘാതത്തില്‍ യാത്രക്കാര്‍ സീറ്റില്‍നിന്നും തെറിച്ച് വീണു. പരസ്പരം കൂട്ടിയിടിച്ചും തെറിച്ചുവീണുമാണ് പലര്‍ക്കും പരിക്കുകള്‍. താഴേക്ക് പതിച്ച വിമാനം നിയന്ത്രണത്തിലെത്താന്‍ മിനിറ്റുകള്‍ വേണ്ടിവന്നെന്നും യാത്രക്കാര്‍ പറഞ്ഞു. 7.20ഓടെ യാത്രക്കാരെ സുരക്ഷിതരാക്കി വിമാനം റണ്വേയിലെത്തിക്കാനായെന്ന് ജെറ്റ് എയര്‍വേയ്സ് അധികൃതര്‍ പറഞ്ഞു.
വിമാനത്തിന്റെ വീഴ്ചയില്‍ റൂഫില്‍ തലയിടിച്ച് കഴുത്തിന് ക്ഷതമേറ്റ ആലപ്പുഴ സ്വദേശി ബിജുകുമാര്‍ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്കും കൈകാലുകള്‍ക്കും സാരമായ പരിക്ക് പറ്റിയവരെ പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു. അപകടത്തെത്തുടര്‍ന്ന് സീറ്റില്‍ നിന്ന് എഴുനേല്‍ക്കാന്‍ വിമാനാധികൃതര്‍ ആരെയും അനുവദിച്ചില്ല. ഗര്‍ത്തത്തില്‍ നിന്ന് കരകയറിയ വിമാനം നിയന്ത്രണം വീണ്ടെടുത്തതിന് ശേഷമുള്ള ഒന്നര മണിക്കൂര്‍ യാത്ര ജീവഭയത്തോടെയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
യാത്രക്കാരെ തിരുവനന്തപുരത്തിറക്കിയ ശേഷം ജെറ്റ് എയര്‍വേഴ്സ് എഞ്ചിനിയര്‍മാര്‍ വിമാനത്തിലെ കേടുപാടുകള്‍ പരിശോധിച്ചു. സൂഷ്മപരിശോധന നടത്തി കേടുപാടുകള്‍ ഇല്ലെന്നുറപ്പുവരുത്തിയ ശേഷം 10 മണിയോടെ വിമാനം തിരികെ ദമാമിലേക്ക് തിരിച്ചു. അപകടത്തില്‍പ്പെടുന്ന വിമാനങ്ങള്‍ക്ക് ഡെപ്യൂട്ടി ജനറല്‍ ഓഫ് ഏവിയേഷന്റെ പരിശോധനയ്ക്കുശേഷം മാത്രമേ യാത്രാനുമതി നല്‍കാവൂ. എന്നാല്‍ ജെറ്റ് എയര്‍വേഴ്സ് ഈ വ്യവസ്ഥ പാലിച്ചെല്ലെന്നാണറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: