തൃശൂര്‍: പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. അഖിലഭാരതീയ രാജ്യ പെന്‍ഷനേഴ്സ് മഹാസംഘ് പ്രസിഡന്റ് സി.എച്ച് സുരേഷ് ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഭൂരിഭാഗവും പെന്‍ഷന്‍ക്കാര്‍ക്ക് വേണ്ടത്ര പരിഗണന നല്കുമ്പോള് സംസ്ഥാന സര്‍ക്കാര്‍ നീതി നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് പെന്ഷന് പ്രായം കൂട്ടാന്‍ സര്‍ക്കാര്‍ തുനിഞ്ഞാല്‍ അതിനെതിരെ മുറവിളിയുമായി എത്തുന്ന യുവജന സംഘടനകള്‍ നിയമനത്തിന് മൊറട്ടോറിയം പ്രഖ്യപിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കുന്നതിലെ ദുരൂഹത മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ദേശീയ പ്രസ്ഥാനങ്ങളെ അകറ്റിനിര്‍ത്തുന്ന തരത്തിലുള്ള സമീപനമാണ് ചിലര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് എം.ജി.പുഷ്പാംഗദന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.കെ. സദാനന്ദന് സ്വാഗതം പറഞ്ഞു. ട്രഷറര്‍ കെ. സുധാകരന് നായര്‍ വരവു ചെലവ് കണക്കും വൈസ് പ്രസിഡന്റ് പി.ആര്. ബാലചന്ദ്രന് സംഘടനാ പ്രമേയവും അവതരിപ്പിച്ചു.
സി. കൊച്ചുണ്ണി, എന്‍. ജനാര്ദ്ദനന്, സവിത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് രവിലെ 9.30 ന് സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. എം.ജി. പുഷ്പാംഗദന് അധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്അഡ്വ.എംഎസ്. കരുണാകരന്, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് കെ.പി. രാജേന്ദ്രന് എന്നിവര്‍ സംസാരിക്കും. ഉച്ചക്ക് 12 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.ആര് ശശിധരന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സവിത ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ.രവികുമാര്‍ ഉപ്പത്ത് സ്വാഗതവും എം.എസ്. ഗോവിന്ദന്‍കുട്ടി നന്ദിയും പറയും.
ഉച്ചക്ക് രണ്ടിന് പ്രതിനിധി സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വേണാട് വാസുദേവന്‍ മുഖ്യ പ്രഭാഷണം നടത്തും. കെ.വി. അച്ചുതന് സ്വാഗതവും എന്‍. ബാലകൃഷ്ണന് നന്ദിയും പറയും. സമ്മേളനം ഇന്ന് വൈകീട്ട് സമാപിക്കും. കാര്‍ഷിക സംസ്കാരം വളര്‍ത്തുന്നതിനായി പ്രതിനിധികള്‍ക്ക് വാഴക്കന്ന് നല്‍കും. ഹോട്ടല്‍ എലൈറ്റ് ഇന്റര്‍ നാഷണലിലാണ് സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: