കൊച്ചി: നാളെ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റിന് മഴ ഭീഷണിയായേക്കുമെന്ന് ആശങ്ക. ഇന്നും നാളെയും മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയും നഗരത്തില്‍ കനത്ത മഴപെയ്തിരുന്നു. മഴ പെയ്താല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. കളി നടക്കുന്ന പിച്ചുകള്‍ മൂടി ഇടാനാകുമെങ്കിലും ഔട്ട് ഫീല്‍ഡില്‍ നിന്ന് വെള്ളം ഊര്‍ന്നു പോയില്ലെങ്കില്‍ സ്ഥിതി വഷളാകും. എന്നാല്‍ മഴമൂലം കളി ഉപേക്ഷിക്കേണ്ടി വന്നാല്‍ ടിക്കറ്റ് തുക 15 ദിവസങ്ങള്‍ക്കകം ഫെഡറല്‍ ബാങ്ക് ശാഖകളിലൂടെ തിരിച്ചുനല്‍കുമെന്ന് കെസിഎ പ്രസിഡന്റ് ടി.സി മാത്യു അറിയിച്ചു. മധ്യകേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തിനെ തുടര്‍ന്ന ഇത് സംബന്ധിച്ചുള്ള ജാഗ്രത നിര്‍ദ്ദേശം നല്കി. എന്നാല്‍ മഴയുണ്ടായാല്‍ നേരിടുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. മഴ പെയ്താലും 11രണ്ടു മണിക്കൂറിനുള്ളില്‍ ഗ്രൗണ്ട് തയാറാക്കാന്‍ സാധിക്കുമെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: