പാലാ: വഴിയില്‍ കിടന്നുകിട്ടിയ പണം തിരികെ നല്കി പത്രവിതരണക്കാരായ യുവാക്കള്‍ നാടിന് മാതൃകയായി. പാലാ – കൂത്താട്ടുകുളം റൂട്ടില്‍ ചക്കാമ്പുഴയ്ക്ക് സമീപം വഴിയില്‍ കിടന്നുകിട്ടിയ ഒരു ലക്ഷത്തോളം രൂപയും രേഖകളും താക്കോല്‍കൂട്ടവും അടങ്ങുന്ന ബാഗ് ഉടമസ്ഥനെ കണ്ടുപിടിച്ച് നല്‍കിയാണ് സത്യസന്ധത തെളിയിച്ചത്. പാലാ സെന്റ് തോമസ് കോളേജ് ബിഎ മലയാളം വിദ്യാര്‍ത്ഥിയായ നെച്ചിപ്പുഴൂര്‍ മുണ്ടയ്ക്കല്‍ ഗോപിയുടെ മകന് അമൃത്രാജ് (18), നെച്ചിപ്പുഴൂര്‍ പനന്തോട്ടത്തില്‍ മോഹനന്റെ മകന് കൃഷ്ണ പ്രസാദ്(18) എന്നിവരാണ് നാടിന് മാതൃയായത്. ഇരുവരും സമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ നട്ടംതിരിയുമ്പോഴും സത്യസന്ധതയില്‍ വഴിയില്‍ നിന്നു കിട്ടിയ പണം തിരി കെ നല്‍കുകയായിരുന്നു. ഇരുവരും ജന്മഭൂമി ഉള്‍പ്പെടെയുള്ള പത്രങ്ങളുടെ വിതരണക്കാരാണ്.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് പാലാ – കൂത്താട്ടുകുളം റൂട്ടില്‍ ചക്കാമ്പുഴയ്ക്ക് സമീപം റോഡില്‍ മഴനനഞ്ഞും വാഹനങ്ങള്‍ കയറിയിറങ്ങിയ നിലയിലും ബാഗ് കണ്ടത്. ഇരുവരും രാമപുരത്തുനിന്നും പാലായ്ക്ക് സ്കൂട്ട റില്‍ വരുകയായിരുന്നു. ബാഗ് കണ്ട് വണ്ടിനിര്‍ത്തി പരിശോധന നടത്തിയപ്പോഴാണ് രൂപയും രേഖകളും താക്കോല്‍കൂട്ടവും ശ്രദ്ധയില്‍പ്പെട്ടത്. രാവിലെ നടത്തിയ പരിശോധനയില്‍ വലവൂരിലെ ഷാപ്പുനടത്തുന്ന ഇടക്കോലി സ്വദേശി അജയന്റേതാണ് ബാഗെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. തുടര്‍ന്ന് ബാഗില്‍ കണ്ട ഐഡന്റിറ്റികാര്ഡിലെ വിലാസം നോക്കി അജയനെ ബന്ധപ്പെട്ട് ബാഗ് തിരികെ നല്‍കുകയായിരുന്നു. ബാങ്ക് അവധിയായതിനാല്‍ ഷാപ്പിലെ മൂന്ന് ദിവസത്തെ വരുമാനവുമായി വീട്ടിലേക്ക് വരുംവഴി യാത്രമാദ്ധ്യേ ബാഗ് നഷ്ടപ്പെടുകയായിരുന്നു. വിലാസം ചോദിച്ചറിഞ്ഞ് അമൃത്രാജും കൃഷ്ണപ്രസാദും അജയന്റെ വീട്ടിലെത്തി പണമടങ്ങിയ ബാഗ് തിരികെ നല്കി.
കൂലിപ്പണിക്കാരാണ് അമൃതിന്റെയും കൃഷ്ണപ്രസാദിന്റെയും മാതാപിതാക്കള്‍. ദാരിദ്ര്യത്തിനിടയിലും സത്യസന്ധതയാണ് പഠിപ്പിച്ച രക്ഷിതാക്കളാണ് ഇരുവരുടെയും മാതൃകയ്ക്ക് കാരണമായത്. ഇരുവരും ചക്കാമ്പുഴയിലും പരിസരപ്രദേശങ്ങളിലും പത്രവിതരണം നടത്തിയാണ് ചെലവിനുള്ള പണം കണ്ടെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: