ന്യൂദല്‍ഹി: അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നേരിടാന്‍ സൈന്യം പൂര്‍ണ്ണസജ്ജമാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അവസാനിപ്പിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പാക്കിസ്ഥാന് അന്ത്യശാസനം നല്കി.
അതിര്‍ത്തിയിലെ എന്തു പ്രകോപനത്തെയും അതേ നാണയത്തില്‍ തന്നെ സൈന്യം നേരിടുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്കെത്തിക്കുന്നതിനുള്ള യാതൊരു സാഹചര്യവും നിലവിലില്ല. ഭാരത-പാക് നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തി രേഖയിലും ഒരേ പോലെ സംഘര്‍ഷമുണ്ടാക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരണക്കാരുടെ ജീവനെടുക്കുകയാണ്. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നേരിടാനായി സൈന്യവും അര്‍ദ്ധസൈനിക വിഭാഗങ്ങളും പരിപൂര്‍ണ്ണമായും തയ്യാറെടുത്തിട്ടുണ്ട്, ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തിയിലെ വെടിവെയ്പ്പ് പാക്കിസ്ഥാന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട രാജ്നാഥ്സിങ് ഭാരതത്തിലെ സാഹചര്യങ്ങള്‍ മാറിയത് പാക്കിസ്ഥാന് ഉള്‍ക്കൊള്ളണമെന്നും പറഞ്ഞു.
അതിര്‍ത്തിയില്‍ പാക്കിസ്ഥാന് ചെയ്യുന്നത് ഗുരുതരമായ പ്രവൃത്തിയാണെന്നും ഇപ്പോള്‍ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ആ രാജ്യത്തിന് നല്ലതല്ലെന്നും ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി പ്രതികരിച്ചു. ഈദിന്റെ സമയം ഇത്ര ഹീനമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച പാക്കിസ്ഥാന്റെ നടപടി നികൃഷ്ടമാണെന്ന് മുന്‍ വിദേശകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്മാന് ഖുര്‍ഷിദും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: