ന്യൂദല്‍ഹി: അതിര്‍ത്തിയിലെ വെടിവെയ്പ്പ് തുടരുന്ന പശ്ചാത്തലത്തില്‍ ഭാരത-പാക്കിസ്ഥാന് മിലിറ്ററി ഓപ്പറേഷന്‍സ് മേധാവിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. അതിര്‍ത്തിയിലെ 40 സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്നലെ വെടിവെയ്പ്പ് നടത്തിയ പാക്കിസ്ഥാന് നടപടിയാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം.
പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണെന്നും അതിര്‍ത്തിയിലെ വെടിവെയ്പ്പ് പാക് സൈന്യം അവസാനിപ്പിച്ചാല്‍ മാത്രമേ ഭാരത സൈന്യവും തിരിച്ചടിക്കുന്നത് നിര്‍ത്തുകയുള്ളൂവെന്നും കരസേന ഡിജിഎംഒ ചര്‍ച്ചയില്‍ അറിയിച്ചു. ഭാരതം ശക്തമായി തിരിച്ചടിക്കുന്നുമുണ്ട്. അതിനിടെ മേഖലയില്‍ ഐക്യരാഷ്ട്രസഭ സൈനിക നിരീക്ഷകനെ നിയോഗിക്കണമെന്ന് പാക്കിസ്ഥാന് ആവശ്യപ്പെട്ടു.
ആര്.എസ് പുര, അര്‍ണിയ, കാനാചക്, പാര്ഗവല് സെക്ടറുകളില്‍ ഇന്നലെ ഉച്ചയ്ക്ക് 2.20 ഓടെ പാക് സൈന്യം വീണ്ടും രൂക്ഷമായ മോര്‍ട്ടാര്‍ ആക്രമണം നടത്തി. ബിഎസ്എഫിന്റെ 40 സൈനിക പോസ്റ്റുകള്‍ക്ക് നേരെയും 25 അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് നേരെയും പാക്കിസ്ഥാന് സൈന്യം വെടിവെച്ചു.
40 സൈനിക പോസ്റ്റുകളിലും ഭാരത സേന കനത്ത തിരിച്ചടി നല്കി. കൂടുതല്‍ പ്രഹര ശേഷിയുള്ള ആയുധങ്ങള്‍ അതിര്‍ത്തി പോസ്റ്റുകളിലേക്ക് എത്തിച്ചിട്ടുണ്ട്. ഇന്നലെ 9 ഗ്രാമീണര്‍ക്ക് പാക് വെടിവെയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാന് ഭാഗത്തെ ആള്‍നാശത്തെപ്പറ്റി വ്യക്തതയില്ല. ജമ്മു സെക്ടറിലും പൂഞ്ച് ജില്ലയിലെ അതിര്‍ത്തി മേഖലയിലുമാണ് കനത്ത മോര്‍ട്ടാര്‍ ഷെല്ലാക്രമണം നടക്കുന്നത്. പാക്കിസ്ഥാന് സൈന്യത്തിന് ബിഎസ്എഫും കരസേനയും കനത്ത തിരിച്ചടി നല്‍കുന്നുണ്ടെന്ന് പ്രതിരോധവക്താവ് ലഫ്.കേണല്‍ മനീഷ് മേത്ത പറഞ്ഞു.
അര്‍ണിയയിലെ പോലീസ് സ്റ്റേഷനിലേക്ക് പതിച്ച ഷെല്ല് പൊട്ടിത്തെറിച്ചാണ് ആറുപേര്‍ക്ക് പരിക്കേറ്റിരിക്കുന്നത്. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ആയിരത്തോളം പേരെക്കൂടി സുരക്ഷിതമായ ക്യാമ്പുകളിലേക്ക് ഇന്നലെ മാറ്റിയിട്ടുണ്ട്.
ജമ്മു,സാംബ,കത്വ ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകുന്നുണ്ട്. ഈ മാസം ഇതുവരെ 12 തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്നത്. പാക് സൈന്യത്തിന്റെ നടപടിക്കെതിരെ ജമ്മു മേഖലയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. സാംബ ജില്ലയിലെ മന്യാരി അതിര്‍ത്തിയില്‍ ബിജെപി പ്രതിഷേധ പ്രകടനം നടത്തി. എന്‍സിപി യുവജന വിഭാഗവും പ്രതിഷേധം നടത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് അതിര്‍ത്തിയിലെ ഭാരത സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം നടത്തുന്ന വെടിവയ്പ്പില്‍ അമേരിക്ക ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതവും പാകിസ്ഥാനും ചര്‍ച്ച നടത്തി സംഘര്‍ഷം ലഘൂകരിക്കണമെന്ന് യുഎസ് വിദേശകാര്യ വക്താവ് ജെന്‍ സാകി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: