തിരുവനന്തപുരം: ജനങ്ങളോട് കുറ്റം ഏറ്റുപറയാത്ത പക്ഷം ജയലളിതയുടെ ഗതി തന്നെയാകും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഉണ്ടാകുകയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്.
നികുതി വര്‍ദ്ധിപ്പിച്ചതിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി എല്‍ഡിഎഫ് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.
നിരവധി അഴിമതിക്കേസുകളില്‍ പ്രതിയായ മുഖ്യമന്ത്രിയും കൂട്ടരും ചേര്‍ന്ന് കേരളത്തെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയുടെ അംഗീകാരം വാങ്ങാതെ നികുതി ഉയര്‍ത്തിയതിലൂടെ ജനാധിപത്യ വിരുദ്ധമായ നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. 4000 കോടി രൂപയുടെ അധികഭാരമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്പിച്ചിരിക്കുന്നത്. നികുതി നല്കുന്നതില് നിന്ന് ജനങ്ങള്‍ മാറി നില്‍ക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
എറണാകുളം വൈറ്റിലയില്‍ നടന്ന പ്രതിഷേധം സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം എം.എബേബിയും കോഴിക്കോട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആലപ്പുഴ കലക്ടറേറ്റിനു മുന്നില്‍ കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് പന്ന്യന്‍ രവീന്ദ്രനും പത്തനംതിട്ടയില്‍ മാത്യു ടി തോമസും പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: