തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് ഇന്ന്
മുതല്‍ വില കൂടും. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ട സാഹചര്യത്തിലാണ് മദ്യത്തിന്റെ വില ഇന്ന് മുതല്‍ വര്‍ദ്ധിപ്പിക്കുന്നത്.
ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 20 ശതമാനം അധിക നികുതിയും അഞ്ച് ശതമാനം സെസും ഇതോടെ നിലവില്‍വരും. ബാര്‍ ജീവനക്കാരുടെ പുനരധിവാസത്തിനായാണ് അഞ്ച് ശതമാനം സെസ് ഏര്‍പ്പെടുത്തുന്നത്.
പുകയില ഉല്‍പ്പന്നങ്ങള്‍, ബിയര്‍, വൈന്‍ എന്നിവയുടെ വിലയും വര്‍ധിക്കും. ഇതില്‍നിന്ന് 1,500 കോടി രൂപയാണ് അധികമായി ട്രഷറിയിലെത്തുക. സ്റ്റാമ്പ്, രജിസ്ട്രേഷന് ഫീസും വര്‍ധിച്ചു. ബന്ധുക്കള്‍ തമ്മിലുള്ള ഭാഗം, ദാനം, റിലീസ്, സെറ്റില്‍മെന്റ് എന്നിവയുടെ സ്റ്റാമ്പ് നികുതിയാണ് കൂട്ടിയത്.
ഭാഗം, റിലീസ് എന്നിവയ്ക്ക് ഒരു ശതമാനവും ദാനം, സെറ്റില്‍മെന്റ് എന്നിവയ്ക്ക് രണ്ട് ശതമാനവും ആയിരിക്കും ഇനിമുതല്‍ സ്റ്റാമ്പ് ഡ്യൂട്ടി. രജിസ്ട്രേഷന് ഫീസ് ഭൂമിവിലയുടെ ഒരു ശതമാനമായിരിക്കും. 25,000 രൂപയെന്ന സീലിംഗ് ഇതോടെ ഇല്ലാതെയാകും. ഭൂമിയുടെ ന്യായവില 50 ശതമാനം കൂട്ടിയതോടെ ഈ പുതിയ നികുതികളില്‍ നിന്നുള്ള വരുമാനവും കൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: