ജമ്മു: ജമ്മുവില്‍ നിയന്ത്രണ രേഖയിലെ ആ.എസ്.പുര സെക്ടറില്‍ വീണ്ടും പാകിസ്ഥാന് പട്ടാളം വെടിവെപ്പ് നടത്തി. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. വെടിവെപ്പില്‍ അതൃപ്തി അറിയിക്കാന്‍ പാക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്
നേരത്തെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തിവരുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റലി പ്രതികരിച്ചിരുന്നു.
ഇന്ത്യ പ്രതികരിച്ചാല്‍ പാകിസ്ഥാന് താങ്ങാനാവില്ലെന്നായിരുന്നു ജയ്റ്റലി വ്യക്തമാക്കിയത്. പ്രകോപനം സൃഷ്ടിച്ചത് ഭാരതമല്ലെന്നും ഏറ്റുമുട്ടലുകള്‍ നടക്കുമ്പോള്‍ ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
അതിനിടെ സംഘര്‍ഷം രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇന്നലെ മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തിയിരുന്നു. ശക്തമായ തിരിച്ചടി നല്കാന് പ്രധാനമന്ത്രി സേനയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: