പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെ പാക്കിസ്ഥാന് നടത്തുന്ന ഈ വെടിനിര്‍ത്തല്‍ ലംഘനവും അതിന്റെ തുടര്‍ച്ചയും മറ്റെന്തോ ഗൂഢലക്ഷ്യങ്ങളുടെ ഭാഗമായിട്ടാവാം എന്നാണു ചിന്തിക്കേണ്ടത്. അതില്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഒരു ഒറ്റക്കക്ഷി ഗവണ്മെന്റിനെ, സ്ഥിരതയുള്ള ഒരു ഗവണ്മെന്റി്നെ അട്ടിമറിക്കുക എന്നതാവാം. ഭീകരരെ കയറ്റിവിടുക എന്നതാവാം, കാശ്മീരില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അലോസരപ്പെടുത്തുക എന്നതാവാം. അതുമല്ലെങ്കില്‍ നമ്മളൊന്നും പ്രതീക്ഷിക്കാത്ത മറ്റെന്തോ വലിയ അട്ടിമറിക്കുള്ള കോപ്പുകൂട്ടിത്തന്നെയാവാം. എന്തായാലും ഭാരതം അതിന്റെ എല്ലാ അതിര്‍ത്തിയിലുമുള്ള സൈനിക ബലവും നിരീക്ഷണവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം ആഭ്യന്തരസുരക്ഷയും അടിയന്തിരമായി പുനരവലോകനം നടത്തണം. രാജ്യത്തിനകത്തും പുറത്തും രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്്ത്തനം ശക്തമാക്കണം. എല്ലാ പഴുതുകളും അടച്ച് പാക്കിസ്ഥാന് എന്നും ഓര്‍മ്മിക്കത്തക്ക വിധത്തില്‍ ശക്തമായ ഒരു തിരിച്ചടി നല്‍കണം.
വൈ.ഗോപാലകൃഷ്ണന്
ഭാരതം ഒരിക്കലും ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. അത് പാക്കിസ്ഥാനെ പേടിച്ചല്ല. അയല്‍രാജ്യത്ത് ഒരുഅരക്ഷിതാവസ്ഥ ഉണ്ടായാല്‍് പാശ്ചാത്യശക്തികള്് അതുമുതലെടുക്കും എന്ന് കരുതിയിട്ടാണ്. എന്നുകരുതി എന്നും കാര്യങ്ങള്‍ ഒരേപോലെ ആയിരിക്കും എന്ന് കരുതരുത്. ഒരിക്കലും ഉയിര്‍ത്തെണീക്കാന്‍ പറ്റാത്തവിധത്തില്‍ പാക്കിസ്ഥാനെ തകര്‍ത്തു തരിപ്പണമാക്കാന്‍ ഭാരതത്തിന് അധികം സമയംവേണ്ട എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.
ടി.കെ. മുഹമ്മദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: