ന്യൂദല്‍ഹി: ഒന്നും രണ്ടുമല്ല, അഞ്ചുമാസമായി പാക്കിസ്ഥാന് ഭാരതത്തെ നിരന്തരം പ്രകോപിപ്പിച്ചുവരികയാണ്.മോദി സര്‍ക്കാരിന്റെ സംയമനം ഒന്നുകൊണ്ടുമാത്രമാണ് അതിര്‍ത്തിയിലെ വെടിവയ്പ്പ് ഇതുവരെ യുദ്ധത്തിലേക്ക് വഴുതിവീഴാത്തത്.
ജൂണ്‍ മുതല്‍ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് പാക്കിസ്ഥാന് നിരന്തരം വെടിയുതിര്‍ക്കുന്നുണ്ട്. ഷെല്‍വര്‍ഷവും അതിശക്തമായിരുന്നു.
അന്നു മുതല്‍ ഭാരതം തിരിച്ചടിക്കുകയും പാക്കിസ്ഥാന് കനത്ത നാശംഉണ്ടാക്കുകയും ചെയ്തിരുന്നു.ജൂലൈ ആഗസ്റ്റ് മാസങ്ങളിലാണ് നാം പാക്കിസ്ഥാന് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത്.
2014 ല്‍ ഇതുവരെ പാക്ക് വെടിവയ്പ്പില്‍ 13 പേരാണ് മരിച്ചത്. ഇതില്‍ ഒരു സൈനികനും ഉള്‍പ്പെടുന്നു. അതേസമയം മൂന്നു സൈനികരും രണ്ട് ലഷ്ക്കര്‍ ഇ തൊയ്ബ ഭീകരരും അടക്കം 25 പാക്കിസ്ഥാനികളാണ് ഭാരതത്തിന്റെ തിരിച്ചടിയല് മരിച്ചത്.
2013ല്‍ പാക്ക് വെടിവയ്പ്പില്‍ 12 ഭാരത സൈനികരാണ് മരിച്ചത്. തിരിച്ചടിയില്‍ ഒന്‍പതു സൈനികരും മറ്റാറുപേരുമാണ് മരിച്ചത്.
2013ല്‍ തിരിച്ചടിച്ചതിനേക്കാള് ശക്തമായിട്ടാണ് ഈ വര്‍ഷം ഭാരതം തിരിച്ചടിച്ചത്.ഫലമായി ആഗസ്റ്റ് 16 ന് തുടങ്ങിയ വെടിവയ്പ്പില്‍ ലഷ്ക്കര്‍ ഭീകരരര്‍ അടക്കം എട്ടു പേരാണ് മരിച്ചത്. 24 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. പാക്ക് വെടിവയ്പ്പില്‍ രണ്ട് ഭാരതീയരും മരിച്ചു.
പാക്ക് അതിര്‍ത്തി സേനയേക്കാള്‍ മൂന്നിരട്ടി ശക്തിയാണ് നമുക്കുള്ളത്. ആയുധങ്ങളും നമുക്കാണ് കൂടുതല്‍. പാക്കിസ്ഥാന് വെടിനിര്ത്തുന്നതുവരെ നാം തിരിച്ചടി തുടരും. ഒരു ബിഎസ്എഫ് ഓഫീസര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഭാരത സൈന്യം അതിശക്തമായാണ് തിരിച്ചടിച്ചത്. ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 200 കിലോമീറ്റര്‍ ദൂരത്തിലുടനീളം ഭാരതം തിരിച്ചടിച്ചു. 37 പാക് പോസ്റ്റുകളിലേക്ക് നടന്ന ഭാരത വെടിവയ്പ്പില്‍ പതിനഞ്ചു പേരാണ് മരിച്ചത്. 30 ലേറെപ്പേര്‍ക്ക് പരിക്കേറ്റു.പാക്ക് റേഞ്ചറുകളുടെ ഔട്ട്പോസ്റ്റുകള്‍ തകര്‍ന്നുതരിപ്പണമായി.ഇതുവരെ ആറു ഭാരതീയര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. ഈ വര്‍ഷം ഇതുവരെയായി പാക്കിസ്ഥാന് 41 തവണയാണ് വെടിനിര്‍ത്തല്‍ ലംഘിച്ചത്.
സംഘര്‍ഷം രൂക്ഷമാക്കാന്‍ ഭാരതത്തിന് ഒരു പദ്ധതിയുമില്ല. എന്നാല്‍ പപാക്കിസ്ഥാന് തക്ക ശിക്ഷ കൊടുക്കാതിരിക്കുകയുമില്ല. പ്രതിരോധ മന്ത്രാലയത്തിലെ ഒരു പ്രമുഖന് പറഞ്ഞു.
യന്ത്രത്തോക്കുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് പാക്കിസ്ഥാന് വെടിവയ്പ്പ് തുടങ്ങിയതോടെയാണ് തിരിച്ചടിക്കാന്‍ നാം നിര്‍ബന്ധിതരായത്. ചെറിയ ഇടവേളയ്ക്കു ശേഷം ഒക്ടോബര്‍ ഒന്നിനാണ് പാക്കിസ്ഥാന് വെടിവയ്പ്പ് വീണ്ടും തുടങ്ങിയത്.പൂഞ്ചിലെ മാണ്ഡിയിലായിരുന്നു വെടിവയ്പ്പ്. ഭാരതം തിരിച്ചടിച്ചില്ല.
ഒക്ടോബര്‍ മൂന്നിന് പാക്കിസ്ഥാനി റേഞ്ചറുകള്‍ വീണ്ടും വെടിയുതിര്‍ത്തു. ഇതില്‍ 17കാരി ബാലിക മരിച്ചു.നാലു പേര്‍ക്ക് പരിക്കേറ്റു. അന്ന് രാത്രിയിലും നാലാം തീയതിയിലും പാക്ക് സൈന്യം വീണ്ടും ആക്രമണം അഴിച്ചുവിട്ടു. പാക്ക് ഷെല്‍ കോത്തി ഗ്രാമത്തിലെ ഒരു വീട്ടില്‍ പതിച്ച് രണ്ടു പര്േക്ക് പരിക്കേറ്റു. ഒക്ടോബര്‍ നാലിനുണ്ടായ അക്രമണത്തില്‍ സൈനികന് മരിച്ചു.രണ്ടു പേര്‍ക്ക് പരിക്കേറ്റു. ആറാം തീയതി വീണ്ടും അവര്‍ ആക്രമണം അഴിച്ചുവിട്ടു.
ആര്ണിയയില് പാക്ക് മോര്‍ട്ടാര്‍ ആക്രമണത്തില്‍ അഞ്ചു പേരാണ് മരിച്ചത്. 30 പേര്‍ക്ക് പരിക്കേറ്റു.
ഇതേത്തുടര്‍ന്നാണ് അതിശക്തമായി തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഈ വെടെവയ്പ്പില് പത്തു പാക്കിസ്ഥാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: