ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ഒറ്റക്ക് ബിജെപി ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സര്‍വ്വേ. സംസ്ഥാനത്ത് ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിച്ചു തനിച്ചു മത്സരിക്കുന്ന ബിജെപിക്കു 288 നിയമസഭാ സീറ്റുകളില്‍ 154 എണ്ണം ലഭിക്കുമെന്നാണ് ദ വീക്ക്-ഹന്‍സ റിസര്‍ച്ച് സര്‍വ്വേ ഫലം.
ശിവസേനയ്ക്ക് 47 സീറ്റുകള്‍ ലഭിക്കും. ഭരണത്തിലുള്ള കോണ്ഗ്രസിന്കേവലം 25 സീറ്റുമാത്രമാണ് ലഭിക്കുക. സഖ്യകക്ഷിയായ എന്‍സിപി 17 സീറ്റുകളും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന 10 സീറ്റുകളും നേടുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്.
ആകെ വോട്ടര്‍മാരില്‍ 36.5 ശതമാനം പേര് ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു. ശിവസേനയ്ക്ക് 17.1 ശതമാനം വോട്ടും കോണ്‍ഗ്രസിന് 11.97 ശതമാനം വോട്ടും ലഭിക്കും. എന്‍സിപിക്ക് 5.8 ശതമാനം വോട്ടു ലഭിക്കുമ്പോള്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്ക് 5.11 ശതമാനം വോട്ടും ലഭിക്കും.
അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത 82 ശതമാനം ആളുകളും ദല്‍ഹിയിലും മുംബൈയിലും ഒരേ പാര്‍ട്ടി അധികാരത്തിലിരിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു. മികച്ച നേതൃത്വമുള്ള പാര്‍ട്ടി അധികാരത്തിലെത്തണമെന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശിവസേനയുടെ ഉദ്ധവ് താക്കറെയാണ് കൂടുതലാളുകളും പിന്തുണയ്ക്കുന്നത്. കോണ്‍ഗ്രസിന്റെ പൃഥ്വിരാജ് ചൗഹാനും ബിജെപിയുടെ ദേവേന്ദ്ര പഡ്നവിസിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. അഴിമതി, സാമൂഹ്യപ്രശ്നങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവയാണ് ജനങ്ങളുടെ മുഖ്യ പരിഗണനാ വിഷയങ്ങള്‍. താനെ-മുംബൈ മേഖലയില്‍ നിന്നും സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അഴിമതിയെ മുഖ്യവിഷയമായി കാണുന്നു. മറാത്താവാഡ മേഖലയിലാണ് സാമൂഹ്യ വിഷയങ്ങള്‍ക്ക് പ്രസക്തി. മുംബൈ നിവാസികള്‍ തൊഴിലവസരങ്ങളേപ്പറ്റിയാണ് കൂടുതല്‍ ആശങ്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: