കണ്ണൂര്‍: നവജാത ശിശുവിനെ അഞ്ച് ലക്ഷം രൂപയ്ക്ക് വിറ്റെന്ന പരാതിയില്‍ ഡോക്ടറെ പോലീസ് അറസ്റ്റു ചെയ്തു. പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായ ഡോ.കെ.പി.ശ്യാമള മുകുന്ദനാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
2008 ഡിസംബര്‍ 30ന് ജനിച്ച കുഞ്ഞിനെ പയ്യന്നൂര്‍ തായ്വേരി സ്വദേശികള്‍ക്ക് വിറ്റതായാണ് ആരോപണം. നിലവില്‍ മിനാക്ഷിയമ്മ മെമ്മോറിയല്‍ ഹോസ്പിറ്റിലെ ഗൈനോക്കോളജിസ്റ്റായ ശ്യാമളയുടെ ഭര്‍ത്താവ് കേസില്‍ രണ്ടാം പ്രതിയാണ്.
സമാനമായ മറ്റോരു കേസില്‍ ശ്യാമള അന്വേഷണം നേരിട്ടു വരികയാണ്. 2010 മെയ് 23ന് ജനിച്ച കുഞ്ഞിനെ ആറര ലക്ഷം രൂപയ്ക്ക് വിറ്റ കേസിലാണ് അന്വേഷണം നേരിടുന്നത്.
കേസില്‍ കുഞ്ഞിന്റെ അമ്മക്കും ആശുപത്രി അധികൃതര്‍ക്കുമെതിരെ ഐ.പി.സി 370, 371 പ്രകാരം മനുഷ്യക്കടത്തിന് പോലീസ് കേസെടുത്തിരുന്നു. വിവാഹേതര ബന്ധത്തില്‍ ജനിച്ച കുഞ്ഞിനെ വിറ്റ സംഭവത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. പരാതി കൊടുത്ത് നാല് വര്‍ഷത്തിന് ശേഷമായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: