തിരുവനന്തപുരം: ‘108’ ആംബുലന്‍സ് നടത്തിപ്പിന് പുതിയ ടെണ്ടര്‍ വിളിച്ച് മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിക്ക് കത്ത് നല്കി. ടെണ്ടറില്‍ നിന്ന് ജി.വി.കെ.ഇ .എം.ആര്.ഐ എന്ന കമ്പനിയെ ഒഴിവാക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.
കരാര്‍ ഏറ്റെടുത്ത ജി.വി.കെ.ഇ .എം.ആര്.ഐ, മനുഷ്യജീവന് ഒരു വിലയും കല്പിക്കാതെ കരാര്‍ വ്യവസ്ഥ ലംഘിച്ചാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് സര്‍ക്കാരും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനും ഒത്താശ ചെയ്യകയാണ്. ഇതുസംബന്ധിച്ച് ലോകായുക്തയും ഫയല്‍ ചെയ്ത കേസില്‍ അന്വേഷണം നടത്താന്‍ ഉത്തരവായിട്ടുണ്ട്.
എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ വീണ്ടും 108 ആംബുലന്‍സ് നടത്തിപ്പ് ജി.വി.കെ.ഇ എം.ആര്.ഐ എന്ന കമ്പനിയെ തന്നെ ഏല്‍പ്പിക്കാന്‍ സര്‍ക്കാരും, മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനും ശ്രമിക്കുകയാണെന്നും വി.എസ് കത്തില്‍ ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: