ഭാവി പ്രതീക്ഷയാണ് കുട്ടികള്‍. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും എല്ലാവര്ക്കും വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭ്യമാക്കേണ്ടതുമാണ്.അര്‍ഹതപ്പെട്ട കൈകളില്‍ തന്നെയാണ് ഇത് എത്തിയിരിക്കുന്നത്. അഭിനന്ദനങ്ങള്‍ കൈലാഷ് സത്യാര്‍ത്ഥി,മലാല യൂസഫ്സായ്.
വൈശാഖ് പി.എസ്.
കൈലാസ് സത്യാര്‍ഥിക്ക് നൊബേല്‍ സമ്മാനം ലഭിച്ചുവെന്ന് പ്രഖ്യാപനം വന്നപ്പോള്‍ ആദ്യം ഞെട്ടിയത് ഭാരതത്തിലെ വാര്‍ത്താ മാധ്യമങ്ങളും ചാനലുകാരും ആയിരിക്കാനാണ് സാധ്യത. നൊബേല്‍ സാധ്യതാ പട്ടികയുടെ വാര്‍ത്തകളില്‍ ഇങ്ങനെയൊരാളുടെ പേരുപോലും പരാമര്‍ശിക്കാതെ അവര്‍ വത്തിക്കാനിലെ പാപ്പയ്ക്കും ക്ലിന്റണും ഒരു പ്രയോജനവും ഇല്ലാത്ത ഐക്യരാഷ്ട്ര സഭയ്ക്കും അതിന്റെ റബ്ബര്‍സ്റ്റാമ്പ് സെക്രട്ടറി ബാന്‍ കീ മൂണിനും പിന്നാലെയായിരുന്നു.
ഷിജു ജി. സാമുവല്‍
മലാലയ്ക്ക് ലഭിച്ച ഈ നോബല്‍ സ്ത്രീ സമൂഹത്തിനും അവരുടെ പോരാട്ടങ്ങള്‍ക്കും ലഭിച്ച പ്രജോദനമാണ്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം, അവരുടെ വ്യക്തിത്വ വികസനം, അവരുടെ സാമൂഹീക ഉന്നമനം ഇവയ്ക്കെല്ലാം ലഭിച്ച അംഗീകാരം. പുരുഷന്റെ ഭോഗവസ്തുവായി അടിമയായി ജീവിച്ചു തീര്‍ക്കാനുള്ളതല്ല എന്നുറക്കെ പ്രഖ്യാപിച്ച മലാല തന്നോടൊപ്പം ലോകത്തിലെ എല്ലാ പെണ്‍കുട്ടികളും വിദ്യാഭ്യാസം നേടണം എന്നാഗ്രഹിച്ചു. ഒരു മുസ്ലിം സമൂഹത്തില്‍ നിന്നുള്ള പെണ്‍കുട്ടി എന്ന നിലയ്ക്കും ഏറ്റവും അടിച്ചമര്‍ത്തല്‍ നേരിടുന്ന മേഖലയില്‍ നിന്നുള്ളവളെന്നുള്ള നിലക്കും മലാലയുടെ പോരാട്ടങ്ങള്‍ക്ക് പ്രാധാന്യം വര്‍ദ്ധിക്കുന്നു. കുറച്ചുകൂടി പരിഷ്കൃതമെന്നവകാശപ്പെടുന്ന നമ്മുടെ കേരളസമൂഹത്തിലെ സ്ത്രീകള്‍ക്ക് ഇത് കൂടുതല്‍ കരുത്തും ആര്‍ജ്ജവവും നല്കുമെന്നതില് സംശയിക്കേണ്ടതില്ല.
വൈ ഗോപാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: