മാവേലിക്കര: വയനാട്ടിലെ ആദിവാസികളെ സംഘടിപ്പിച്ച് മുഖ്യധാരയിലേക്ക് എത്തിച്ചതില്‍ പ്രധാനിയാണ് അന്തരിച്ച മുന്‍ പ്രചാരകന് ചെട്ടികുളങ്ങര കൈതവടക്ക് മങ്ങാട്ട് ഒ.ഗോപാലകൃഷ്ണന് നായര്‍ (84) എന്ന് ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.ജെ. രാജ്മോഹന്‍ പറഞ്ഞു. ഒ.ഗോപാലകൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആദിവാസികള്‍ക്കായി വയനാട്ടിലെ മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന് സ്ഥാപിച്ച് പഠന ഗവേണഷണ സ്ഥാപനമായി ഉയര്‍ത്തി. ചരിത്രം വിസ്മരിച്ച ഇടുക്കി അണക്കെട്ടിന്റെ നിര്‍മ്മിതിക്കു കാരണക്കാരനായ കരിന്തണ്ടന് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിന് നേതൃത്വം നല്കി. നാട്ടിലോ, വീട്ടുകാര്‍ക്കുപോലും ഇക്കാര്യങ്ങള്‍ അറിയില്ലായിരുന്നു. കേരളത്തിലെ ആദ്യ വാനപ്രസ്ഥി പ്രചാരകനായ ഒ.ഗോപാലകൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ക്ക് എന്നും മാതൃകയാണെന്നും വി.ജെ. രാജ്മോഹന്‍ പറഞ്ഞു.
അഡ്വ.എസ്.എസ്. പിള്ള, അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് പ്രചാര്‍ പ്രമുഖ് ജെ.മഹാദേവന്, മനോഹരന്, പ്രദീപ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സീമാ ജാഗരണ്‍ മഞ്ച് ദേശീയ സഹ സംയോജകന്‍ എ.ഗോപാലകൃഷ്ണന്, ആര്‍എസ്എസ് പ്രാന്തീയ സഹശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി.ഉണ്ണികൃഷ്ണന്, തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി പി.ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: