മാവേലിക്കര: നാടക കലയിലെ പാരമ്പര്യത്തെ സംരക്ഷിക്കാനും കലാമൂല്യത്തെ പുതുതലമുറയിലേക്ക് പകര്‍ന്ന് നല്‍കാനും തുടക്കം കുറിച്ച തപസ്യ സംസ്ഥാന നാടക പഠന ശിബിരം പഠിതാക്കള്‍ക്ക് പുത്തന്‍ അറിവുകള്‍ പകരുന്നു. നാടകത്തിന്റെ സര്‍വ്വ മേഖലയെയും സ്പര്‍ശിക്കുന്ന വിധത്തിലാണ് മൂന്നു ദിവസത്തെ ശിബരത്തില്‍ പാഠ്യഭാഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തിയ പഠിതാക്കള്‍ക്ക് ക്ലാസുകള്‍ എടുക്കുന്നത് ഈ രംഗത്തെ വിദഗ്ധരായവരാണ്. ക്ലാസുകള്‍ക്ക് ശേഷം സംശയങ്ങള്‍ ദൂരീകരിച്ച് നല്‍കുന്നത് ശിബിരത്തെ വ്യത്യസ്ഥമാക്കുന്നു.
വെള്ളിയാഴ്ച തിരുവനന്തപുരം രസിക ആര്‍ട്ട്സ് ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി ഡയറക്ടര്‍: കലാധരന്‍, (ഭാരതീയ നാടക വേദിയിലെ ശൈലീകൃത ഭാവം), ക്യാമ്പ് ഡയറക്ടര്‍: കെ.മോഹനന് (നാടക പ്രവേശിക), മധുവാരണാസി (ആംഗികം), നൂറനാട് സുകു (അഭിനയം സിദ്ധാന്തവും പ്രയോഗവും) എന്ന വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന് ഒഥല്ലോ കഥകളി നടന്നു.
ശനിയാഴ്ച രാവിലെ ഒന്‍പതിന് മധുവാരണാസി (നാടകത്തിന്റെ പാശ്ചാത്യമുഖം), 10.30ന് സിവില്‍ സര്‍വ്വീസ് അക്കാദമി പ്രൊഫ. ആന്റ് ഡീന്‍ ഡോ.തോട്ടം ഭുവനചന്ദ്രന്‍നായര്‍ (നാടകകാര്യം), 12ന് കെ. മോഹനന് (കൃതി), രണ്ടിന് നൂറനാട് സുകു (മനോധര്‍മ്മാഭിനയം) എന്ന വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. വൈകിട്ട് അഞ്ചിന് മാവേലിക്കരയിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തി പ്രതിഭാസംഗമം നടക്കും. ജ്യോതിഷരത്നം എഡിറ്റര്‍ വി.പി. ജയചന്ദ്രന് നയിക്കും. ക്യാമ്പ് നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: